തിരുവനന്തപുരം: എം.ജി സർവകലാശാലയിൽ എ.ഐ.എസ്.എഫ് വനിതാ നേതാവിനെ എസ്.എഫ്.ഐക്കാർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ സർക്കാർ വ്യക്തമായ മറുപടി നൽകിയില്ലെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷ ബഹളവും വാക്കൗട്ടും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് പ്രശ്നം സബ്മിഷനായി ഉന്നയിച്ചത്. സംസ്ഥാന സെക്രട്ടറി കൂടിയായ ദളിത് പെൺകുട്ടി ആക്രമിക്കപ്പെടുകയും ലൈംഗികാതിക്രമത്തിനും ജാതി അധിക്ഷേപത്തിനും ഇരയായതും ലജ്ജാകരമായ സാഹചര്യമാണെന്ന് സതീശൻ പറഞ്ഞു.
വിദ്യാർത്ഥി സംഘടനകൾക്ക് കാമ്പസുകളിൽ സ്വതന്ത്റമായി പ്രവർത്തിക്കാൻ എടുത്ത നടപടികൾ സബ്മിഷന് മറുപടിയായി മന്ത്രി ആർ.ബിന്ദു വിശദീകരിച്ചു. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായാൽ നടപടി സ്വീകരിക്കാൻ സ്ഥാപന മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പറഞ്ഞു. എന്നാൽ, വനിതാ നേതാവിനെതിരെയുള്ള ആക്രമണത്തെക്കുറിച്ച് മന്ത്രി വ്യക്തമായ മറുപടി നൽകിയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം ബഹളം വച്ചു.
തങ്ങളുടെ വിദ്യാർത്ഥി സംഘടനയിലെ വനിതാ നേതാവിന് മർദ്ദനമേറ്റ സംഭവം പ്രതിപക്ഷം ഉന്നയിച്ചെങ്കിലും സഭയിലുണ്ടായിരുന്ന സി.പി.ഐ എം.എൽ.എമാർ പ്രതികരിച്ചില്ല. സി.പി.ഐ മന്ത്റിമാരിൽ ജെ. ചിഞ്ചുറാണി മാത്രമേ അപ്പോൾ സഭയിൽ ഉണ്ടായിരുന്നുള്ളൂ. സി.പി.ഐക്കാരനായ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് സഭ നിയന്ത്റിച്ചിരുന്നത്. മന്ത്റിയുടെ മറുപടി അപര്യാപ്തമെന്നു പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയപ്പോൾ, അങ്ങ് ഉന്നയിച്ച വിഷയത്തിന് മന്ത്റി മറുപടി പറഞ്ഞു കഴിഞ്ഞു എന്നായിരുന്നു ഡെപ്യൂട്ടി സ്പീക്കറുടെ പ്രതികരണം.
ഇതോടെ പ്രതിപക്ഷാംഗങ്ങൾ ബഹളവുമായി എഴുന്നേറ്റു. എങ്ങനെ മറുപടി പറയണമെന്നു തീരുമാനിക്കേണ്ടത് മന്ത്റിയാണെന്ന് ഡെപ്യൂട്ടി സ്പീക്കർ വിശദീകരിക്കുകയും പ്രതിപക്ഷ നേതാവിന് മൈക്ക് നിഷേധിക്കുകയും ചെയ്തതോടെ അവർ ക്ഷുഭിതരായി. പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലേക്ക് നീങ്ങാനൊരുങ്ങിയപ്പോൾ, പ്രതിപക്ഷ നേതാവിന് മൈക്ക് നൽകാമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. പെൺകുട്ടിയെ ആക്രമിച്ചതിനെക്കുറിച്ചു മന്ത്റി ഒന്നും പറയുന്നില്ലെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
മന്ത്റിയുടെ പേഴ്സനൽ സ്റ്റാഫ് അംഗത്തിനെതിരെ പെൺകുട്ടി പരാതി നൽകിയെന്നും അങ്ങനെ ഒരാൾ മന്ത്റിയുടെ സ്റ്റാഫിൽ ഉണ്ടോയെന്നും സതീശൻ ആരാഞ്ഞു. ആരോപണ വിധേയൻ തന്റെ സ്റ്റാഫിൽ ഇല്ലെന്ന് മന്ത്റി ബിന്ദു മറുപടി നൽകി. അക്രമത്തെക്കുറിച്ചാണ് സബ്മിഷൻ എന്നതിനാൽ മുഖ്യമന്ത്രി മറുപടി പറയുമെന്നാണ് പ്രതീക്ഷിച്ചതെന്നും മന്ത്രി ബിന്ദുവിനെ ചുമതലപ്പെടുത്തിയത് എന്തിനെന്ന് മനസിലാവുന്നില്ലെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |