ന്യൂഡൽഹി: ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചില്ല. വാക്സിന് അംഗീകാരം നൽകുന്നതിന് മുമ്പായി നിർമാതാക്കളായ ഭാരത് ബയോടെക്കിനോട് ലോകാരോഗ്യ സംഘടന ചില കാര്യങ്ങളിൽ കൂടുതൽ വ്യക്ത തേടി. വാക്സിന്റെ അന്തിമ വിലയിരുത്തലിനായി സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം നവംബർ മൂന്നിന് വീണ്ടും യോഗം ചേരും.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിനു വേണ്ടി കഴിഞ്ഞ ഏപ്രിലിലാണ് ഭാരത് ബയോടെക്ക് അപേക്ഷ നല്കിയത്. വാക്സിൻ ഉത്പാദകരായ ഭാരത് ബയോടെക്കിൽ നിന്ന് ലോകാരോഗ്യ സംഘടനയുടെ പാനൽ കൂടുതൽ വിശദീകരണം തേടിയിരുന്നു. അംഗീകാരം ലഭിക്കാത്തതിനാൽ കൊവാക്സിൻ സ്വീകരിച്ചവർക്ക് പല വിദേശ രാജ്യങ്ങളിലും പ്രവേശനാനുമതിയില്ല.
Update: The @WHO independent TAG met today & asked for addnl clarifications from the manufacturer @BharatBiotech to conduct a final EUL risk-benefit assessment for global use of #Covaxin. It will reconvene for the final assessment on Wednesday, 3 November if data received soon
— Soumya Swaminathan (@doctorsoumya) October 26, 2021
കൊവാക്സിന് ആഗോളതലത്തിൽ അംഗീകാരം നൽകുന്നതിന് മുമ്പ് ഒരു അന്തിമ റിസ്ക് ബെനഫിറ്റ് വിലയിരുത്തൽ കൂടി നടത്തണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്ക് ഈയാഴ്ച അവസാനത്തോടു കൂടി വിവരങ്ങൾ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായും ലോകാരോഗ്യ സംഘടനയുടെ ഉപദേശക സമിതി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |