തിരുവനന്തപുരം: സിൽവർ ലൈൻ (സെമി ഹൈ സ്പീഡ് റെയിൽ) പദ്ധതിയുടെ എസ്റ്റിമേറ്റ് തുകയിൽ നിന്ന് യഥാർത്ഥ തുക കൂടുതലാകുന്ന സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. നീതി ആയോഗ് അംഗീകരിച്ച റിപ്പോർട്ടിൽ പദ്ധതിയുടെ യഥാർത്ഥ തുക സർക്കാരിന്റെ എസ്റ്റിമേറ്റ് തുകയിൽ കൂടുതലാകുമെന്ന കണ്ടെത്തലിന് കെ.ആർ.ഡി.സി.എൽ വസ്തുതകൾ അടിസ്ഥാനമാക്കി മറുപടി നൽകിയിട്ടുണ്ട്. സിൽവർ ലൈനിൽ മണിക്കൂറിൽ പരമാവധി 200 കിലോമീറ്റർ വേഗതയിൽ 16 ടൺ ആക്സിൽ ലോഡുള്ള പാസഞ്ചർ ട്രെയിനുകളും മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വേഗതയിൽ 22.5 ടൺ ആക്സിൽ ലോഡുള്ള റോ- റോ ചരക്ക് ട്രെയിനുകളും ഓടിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി മെട്രോ: പ്രവർത്തന നഷ്ടം 19 കോടി
പ്രതിദിന യാത്രക്കാരുടെ കുറവ് മൂലം ഈ വർഷം ഏപ്രിൽ മുതൽ സെപ്തംബർ വരെ കൊച്ചി മെട്രോയുടെ പ്രവർത്തന നഷ്ടം 19 കോടി രൂപയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നഷ്ടം നികത്താനും യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനും കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവർക്ക് ആനുകൂല്യങ്ങളും കിഴിവുകളും നൽകി വരുന്നുണ്ട്. ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കാനും നടപടികൾ സ്വീകരിക്കുന്നുണ്ട്. കൊച്ചി മെട്രോയിൽ പ്രതിദിനം ശരാശരി 35,000 യാത്രക്കാർ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |