ന്യൂഡൽഹി: കൊവിഡിനെ തുടർന്നുള്ള സാഹചര്യങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക ഭാവിയിലുള്ള ഇന്ത്യാക്കാരുടെ വിശ്വാസം കൂടുതൽ നഷ്ടപ്പെടുത്തിയെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. സമീപ വർഷങ്ങളിൽ ഈ പ്രതീക്ഷയിൽ രാജ്യത്തെ ജനങ്ങൾക്കുണ്ടായിരുന്ന വിശ്വസം ക്രമേണ ഇടിഞ്ഞു. കൊവിഡ് കാലത്ത് നിരവധി ഇടത്തരം കുടുംബങ്ങൾ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര ഓഹരി വിപണികളുടെ മുന്നേറ്റം ഇന്ത്യാക്കാരുടെ ജീവിതം ദുരിതമയമാകുന്നതിന്റെ യഥാർത്ഥ ചിത്രമല്ല പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നടപ്പ് സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ പ്രതീക്ഷിത വളർച്ചാ നിരക്ക് 10.5 ശതമാനത്തിൽ നിന്ന് 9.5 ശതമാനമായി റിസർവ് ബാങ്ക് കുറച്ചിരുന്നു. 2021 ൽ ഇതേ നിരക്കാണ് ഐ.എം.എഫും പ്രവചിക്കുന്നത്. 2022 സാമ്പത്തിക വർഷത്തിൽ 8.5 ശതമാനമായിരിക്കും വളർച്ചയെന്നും അവർ വ്യക്തമാക്കുന്നുണ്ട്. രാജ്യത്ത് കൂടുതൽ തൊഴിൽ ലഭ്യമാക്കുന്നതാവണം സാമ്പത്തിക പരിപാടികൾ. അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |