കോഴിക്കോട്: ടൂ ജി സ്പെക്ട്രം വിവാദത്തിൽ ജെ.പി.സി റിപ്പോർട്ട് ശരിവെക്കുന്നതാണ് മുൻ സി.എ.ജി വിനോദ് റായിയുടെ മാപ്പപേക്ഷയിലൂടെ വ്യക്തമാകുന്നതെന്ന് എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ പി.സി. ചാക്കോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്പെക്ട്രം കേസിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിനെ പൂർണമായും കുറ്റവിമുക്തനാക്കിയ റിപ്പോർട്ടാണ് ടൂ ജി കേസ് അന്വേഷിച്ച സംയുക്ത പാർലമെന്ററി സമിതി അദ്ധ്യക്ഷനായിരുന്ന പി.സി. ചാക്കോയുടെ നേതൃത്വത്തിൽ തയ്യാറാക്കിയത്. ഇപ്പോൾ വിനോദ് റോയുടെ മാപ്പപേക്ഷയിലൂടെ ജെ.പി.സി റിപ്പോർട്ട് ശരിയാണെന്ന് തെളിയുകയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിലെ ക്ലീൻ വ്യക്തിത്വമാണ് മൻമോഹൻ സിംഗെന്നും ചാക്കോ പറഞ്ഞു. കോൺഗ്രസിനകത്തെ ആഭ്യന്തര കലാപത്തിൽ മനംമടുത്താണ് കൂടുതൽ പേരും എൻ.സി.പി യിലേക്ക് എത്തുന്നത്. നവംബർ 15 മുതൽ കേരളത്തിൽ പാർട്ടിയുടെ മെമ്പർഷിപ്പുകൾ കൊടുത്തു തുടങ്ങുമെന്നും ജനുവരിയിൽ തിരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |