പോങ്യാംഗ് : ഭക്ഷ്യക്ഷാമം രൂക്ഷമായി തുടരുന്ന ഉത്തരകൊറിയയിൽ 2025 വരെ ജനങ്ങൾ ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കണമെന്ന് ഉത്തരവിട്ട് കിം ജോംഗ് ഉൻ.ഇത് കൂടാതെ ഭക്ഷ്യത്തെ ഭക്ഷ്യധാന്യങ്ങളുടെ ദൗർലഭ്യം നികത്താനായി കറുത്ത അരയന്ന മാംസത്തിെന്റ ഉപഭോഗവും അരയന്നങ്ങളുടെ ബ്രീഡിങ്ങും വർദ്ധിപ്പിക്കാൻ ആഹ്വാനം ചെയ്തിരിക്കുകയാണ് ഉത്തരകൊറിയൻ സർക്കാർ.'കറുത്ത അരയന്നത്തിെന്റ മാംസം രുചികരവും ഔഷധമൂല്യമുള്ളതാണെന്നും ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ ജനങ്ങൾ അത് പ്രധാന ഭക്ഷണമായി ഉപയോഗിക്കണമെന്നുമാണ് ഭരണകക്ഷി അനുകൂല പത്രമായ റോഡോങ് സിൻമുൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് കാലത്തെ നിയന്ത്രണങ്ങളും വെള്ളപ്പൊക്കവുമാണ് രാജ്യത്തെ കാർഷിക മേഖലയെ അവതാളത്തിലാക്കിയത്. ജനങ്ങളുടെ കയ്യിലുള്ള ഓരോ അരിമണിയും സുരക്ഷിതമായി ശേഖരിച്ചുവയ്ക്കാനും ഭക്ഷ്യക്ഷാമം പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്താനും കിം ജോംഗ് ഉൻ ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2019 മുതൽ രാജ്യത്തെ സ്‌കൂളുകളോടും വ്യവസായങ്ങളോടും കൃഷിയിലൂടെയും മറ്റും ഭക്ഷണം ഉത്പാദിപ്പിക്കാനും ഭക്ഷ്യയോഗ്യമായ വളർത്തുമൃഗങ്ങളെ വളർത്താനും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് കാരണം രാജ്യത്തെ ഭക്ഷ്യക്ഷാമം രൂക്ഷമാണെന്നും ഇത് തുടർന്നാൽ ആയിരങ്ങൾ പട്ടിണി കിടന്ന് മരിക്കുമെന്നും യു.എൻ റിപ്പോർട്ട് പുറത്തു വിട്ടിരുന്നു.
ഉത്തരകൊറിയ, ആസ്‌ട്രേലിയയുടെ തെക്കുകിഴക്കൻ, തെക്കുപടിഞ്ഞാറൻ മേഖലകളിൽ വ്യാപകമായി കണ്ടു വരുന്ന പക്ഷിയാണ് ബ്ലാക്ക് സ്വാൻ അഥവാ കറുത്ത അരയന്നം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |