SignIn
Kerala Kaumudi Online
Wednesday, 25 September 2024 12.01 PM IST

സഫയർ ഫുഡ്‌സ് ഐ.പി.ഒ: നവംബർ 9 മുതൽ

Increase Font Size Decrease Font Size Print Page
ipo

കൊച്ചി: കെ.എഫ്.സി., പീസ ഹട്ട് എന്നിവയുടെ ഓപ്പറേറ്റർമാരായ സഫയർ ഫുഡ്‌സിന്റെ പ്രാരംഭ ഓഹരി വില്പനയ്ക്ക് നവംബർ ഒമ്പതിന് തുടക്കമാകും. പതിനൊന്ന് വരെ നടക്കുന്ന വില്പനയിലൂടെ കമ്പനി 2,073 കോടി രൂപയുടെ സമാഹരണം ലക്ഷ്യമിടുന്നു. പത്ത് രൂപ മുഖവിലയുള്ള ഓഹരിക്ക് 1,120 മുതൽ 1,180 രൂപവരെ നിരക്കിലാണ് വില്പന.

കുറഞ്ഞത് 12 ഇക്വിറ്റി ഓഹരികൾ വാങ്ങാം; തുടർന്ന് അതിന്റെ മടങ്ങുകളും. അതായത്, കുറഞ്ഞ നിക്ഷേപം 14,160 രൂപയായിരിക്കും. നവംബർ 22ന് ഓഹരി വിപണിയിൽ ചുവടുവയ്ക്കാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 75 ശതമാനം ഓഹരികളും യോഗ്യരായ ഇൻസ്‌റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കുള്ളതാണ് (ക്യു.ഐ.ബി). 15 ശതമാനം നോൺ-ഇൻസ്‌റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കും പത്തു ശതമാനം റീട്ടെയിൽ നിക്ഷേപകർക്കുമായി നീക്കിവച്ചിരിക്കുന്നു.

കമ്പനിയുടെ പ്രമോട്ടർമാരും നിലവിലെ ഓഹരിയുടമകളും 1.75 കോടി ഓഹരികൾ ഓഫർ ഫോർ സെയിലിൽ (ഒ.എഫ്.എസ്) വിറ്റഴിക്കും. സഫയർ ഫുഡ്‌സ് മൗറീഷ്യസ്, ക്യു.എസ്.ആർ മാനേജ്‌മെന്റ് ട്രസ്‌റ്റ്, ഡബ്ള്യു.ഡബ്ള്യു.ഡി റൂബി, അമേതിസ്‌റ്റ്, എ.എ.ജെ.വി ഇൻവെസ്‌റ്റ്മെന്റ് ട്രസ്‌റ്റ്, ഈഡൽവീസ് എന്നിവയാണ് പ്രമോട്ടർമാർ. 204 കെ.എഫ്.സി ഔട്ട്‌ലെറ്റുകളാണ് ഇന്ത്യയിലും മാലിദ്വീപിലുമായി കമ്പനിക്കുള്ളത്. ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിലായി 231 പീസ ഹട്ട് ഔട്ട്‌ലെറ്റുകളുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, SAPPHIRE FOODS, KFC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.