തിരുവനന്തപുരം: പെട്രോളിനും ഡീസലിനും കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ ചില സംസ്ഥാനങ്ങൾ കൂടി നികുതി കുറയ്ക്കാൻ തീരുമാനിച്ചു. പെട്രോളിനും ഡീസലിനും 12 രൂപ വീതം കുറച്ചതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. ഗുജറാത്ത്, അസം, ത്രിപുര, ഗോവ, കർണാടക, മണിപ്പൂർ സംസ്ഥാനങ്ങൾ ഏഴ് രൂപ വീതവും നികുതി കുറച്ചു. ബിഹാറിൽ പെട്രോളിന് ഒരു രൂപ മുപ്പത് പൈസയും ഡീസൽ ഒരു രൂപ തൊണ്ണൂറ് പൈസയും കുറക്കാനും തീരുമാനമായി. എന്നാൽ കേരളം ഇതുവരെ സംസ്ഥാനത്തിന്റെ നികുതി കുറക്കാൻ തയ്യാറായിട്ടില്ല. സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി ആവർത്തിച്ചതോടെ മുറവിളിയുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തിട്ടുണ്ട്.
കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ സംസ്ഥാനത്ത് പെട്രോളിന് കുറഞ്ഞത് 6 രൂപ 57 പൈസയാണ്. ഡീസലിന് പന്ത്രണ്ടര രൂപയുടെ കുറവ് ഉണ്ടായിട്ടുണ്ട്. സംസ്ഥാനം നികുതി കുറച്ചാൽ വലിയ ആശ്വാസമായിരിക്കും ഇന്ധന വില വർദ്ധനവിൽ ലഭിക്കുന്നത്. നികുതി കുറച്ചില്ലെങ്കിൽ കോൺഗ്രസ് ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചു. സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കാൻ തയ്യാറാകണമെന്നും ഇല്ലെങ്കിൽ പ്രക്ഷോഭമെന്നും ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |