കൊച്ചി: പാലായിൽ നിന്ന് മാണി സി. കാപ്പനെ തിരഞ്ഞെടുത്തത് റദ്ദാക്കണമെന്നവശ്യപ്പെട്ട് അഡ്വ. സണ്ണി ജോസഫ് നൽകിയ ഹർജിയിൽ തടസവാദമുന്നയിച്ച് എതിർകക്ഷി കാപ്പൻ ഹർജി നൽകി. തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ച് 45 ദിവസത്തിനുള്ളിൽ ഹർജി നൽകണമെന്നാണ് നിയമമെന്നിരിക്കെ സണ്ണി ജോസഫ് 70 ദിവസത്തിന് ശേഷമാണ് ഹർജി നൽകിയതെന്നാണ് കാപ്പന്റെ വാദം. ഇരു ഹർജികളും ജസ്റ്റിസ് കെ.ഹരിപാൽ നവംബർ 17ന് പരിഗണിക്കാൻ മാറ്റി. കാപ്പൻ നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ ബാദ്ധ്യതാവിവരങ്ങൾ മറച്ചുവച്ചെന്നും മതത്തിന്റെ പേരിൽ വോട്ടുപിടിച്ചെന്നുമാണ് സണ്ണി ജോസഫിന്റെ ആരോപണങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |