പാലക്കാട്: ജില്ലയിൽ പരമ്പരാഗത കർഷകത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് കഴിഞ്ഞ അഞ്ചര വർഷ (2016- 21) കാലയളവിൽ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി അധിവർഷാനുകൂല്യമായി നൽകിയത് 16,84,23,996 രൂപ. മരണാനന്തര ധനസഹായമായി 1224 പേർക്ക് 23, 06,924 രൂപ വിതരണം ചെയ്തു. വിവാഹ ധനസഹായമായി 86 ലക്ഷം രൂപ, പ്രസവാനുകൂല്യമായി 28,32, 500 രൂപ, ചികിത്സാ സഹായമായി 3,90000 രൂപ, വിദ്യാഭ്യാസ സഹായമായി 30,06828 രൂപ 1525 പേർക്ക് ഇതുവരെ അനുവദിച്ചതായും കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ കെ. ലീന അറിയിച്ചു.
കൊവിഡ് ധനസഹായമായി 67,850 പേർക്ക് 13,5700000 രൂപ വിതരണം നടത്തി. ഈ വർഷം ഓഗസ്റ്റ് 16 മുതൽ വിവാഹ, മരണാനന്തര ധനസഹായം 2000 രൂപയിൽ നിന്നും 5000 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. ചികിത്സാ സഹായം 2500 രൂപയിൽ നിന്നും 4000 രൂപയായും ഉയർത്തി. അഞ്ച് വർഷത്തിലൊരിക്കൽ നൽകിയിരുന്ന ചികിത്സാ ധനസഹായം മൂന്ന് വർഷത്തിലൊരിക്കലായും നിജപ്പെടുത്തിയിട്ടുണ്ട്. ഈ വർഷത്തെ സ്‌കോളർഷിപ്പ് ആനുകൂല്യമായി 16,33,500 രൂപ ജില്ലയിലെ അർഹരായ 519 കുട്ടികൾക്ക് നൽകിയതായും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
അറുപത് വയസ് വരെ അംശാദായം അടച്ചു കഴിഞ്ഞവർക്കാണ് അധിവർഷാനുകൂല്യം ലഭിക്കുന്നത്. 1990 കളിൽ കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് നിലവിൽ വന്ന സമയത്ത് രണ്ട് രൂപയായിരുന്ന അംശാദായം 2008 ൽ അഞ്ചു രൂപയും 2020 ജനുവരി മുതൽ 20 രൂപയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |