SignIn
Kerala Kaumudi Online
Thursday, 10 July 2025 8.56 AM IST

അതിവേഗ പാത വിരുദ്ധ സമരം യു.ഡി.എഫ് നയിക്കും

Increase Font Size Decrease Font Size Print Page
krail

കോട്ടയം: അതിവേഗ റെയിൽ പാതക്കെതിരായ സമരം യു.ഡി.എഫ് ഏറ്റെടുത്തതിന്റെ ഭാഗമായി 24 മണിക്കൂർ രാപകൽ സമരം നടത്തുന്നു. കൊടിക്കുന്നിൽ സുരേഷ് എം.പി നയിക്കുന്ന സമരം 13, 14 തീയതികളിൽ തെങ്ങണയിൽ നടക്കും.

യു.ഡി.എഫ് ഘടക കക്ഷികളും കെ.റെയിൽ വിരുദ്ധ സമിതി യൂണിറ്റുകളും ചെറു പ്രകടനമായി സമര പന്തലിലേക്ക് എത്തും. ഇരുനൂറോളം പേർ സമരത്തിൽ സംബന്ധിക്കും .

സമര പ്രഖ്യാപന കൺവെൻഷൻ കെ.പി.സി.സി.ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആന്റണി കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. വി.ജെ. ലാലി, സുധ കുര്യൻ, പി.എച്ച്. നാസർ, പി.എൻ.നൗഷാദ്, മാത്തുക്കുട്ടി പ്ലാന്താനം, ബാബു കുട്ടൻചിറ, പി.എച്ച്.ഷാജഹാൻ, തോമസ് അക്കര, കെ.ജെ. ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.

അതിവേഗപാത യാഥാർത്ഥ്യമാക്കാൻ ഇടതു മുന്നണി കരുക്കൾ നീക്കുമ്പോൾ പാതക്കെതിരെയുള്ള പ്രക്ഷോഭം ആക്ഷൻ കൗൺസിലിനൊപ്പം ചേർന്ന് യു.ഡി.എഫും ശക്തമാക്കുകയാണ്. പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കെ. റെയിൽ വിരുദ്ധസമിതി അമ്പതിനായിരം പേർ ഒപ്പിട്ട നിവേദനം ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നൽകി . സെക്രട്ടേറിയറ്റ് മാർച്ചും നടത്തി. നവംബർ ഒന്നിന് മാടപ്പള്ളിയിൽ മനുഷ്യ ചങ്ങലയും തീർത്തു . ഇതിന്റെ തുടർച്ചയായിട്ടാണ് ചങ്ങനാശേരി ഉൾപ്പെടുന്ന മാവേലിക്കര ലോക് സഭാ മണ്ഡലത്തിലെ എം.പി കൊടിക്കുന്നിൽ സുരേഷ് രാപകൽ സമരത്തിനിറങ്ങുന്നത്.

 ആകാശ സർവേ പൂർത്തിയായി

കോട്ടയത്ത് സ്ഥലമെടുപ്പ് ആകാശ സർവേ പൂർത്തിയായി. എത്ര ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുകയെന്നതു സംബന്ധിച്ച് സർവേ നമ്പർ വച്ചുള്ള ഉത്തരവും ഇറങ്ങി. നഷ്ടപ്പെടുന്ന സ്ഥലത്തിന്റെ കൃത്യമായ വിവരം വച്ചുള്ള മൂന്നാമത്തെ ഉത്തരവും ഉടൻ ഇറങ്ങും . സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് തഹസിൽദാരെയും സ്പെഷ്യൽ തഹസിൽദാരെയും നിയമിച്ച് ഓഫീസ് പ്രവർത്തനം തുടങ്ങി . അളന്നു തിരിച്ച് കല്ല് ഇടാനെത്തുന്നവരെ തടയാനാണ് സിൽവൽ ലൈൻ വിരുദ്ധ സമിതിയുടെ തീരുമാനം .

കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്കേ സ്ഥലമെടുപ്പ് ആരംഭിക്കൂ എന്ന അറിയിപ്പോടെ സമരം തണുപ്പിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്.

' സ്ഥലമെടുപ്പ് നടപടികൾ തടയും . ഏറ്റെടുക്കുന്ന സ്ഥലത്തിന് അപ്പുറവും ഇപ്പുറവുമായി ഒഴിച്ചിടുന്ന ഇരുനൂറ് മീറ്റളോളം സ്ഥലത്ത് ഒരു നിർമാണ പ്രവർത്തനവും നടത്താൻ അനുവദിക്കാതെ മരവിപ്പിക്കുന്നതിനാൽ നഷ്ടപരിഹാര തുക ലഭിക്കില്ല . ഈ സ്ഥലം വിൽക്കാൻ കഴിയില്ല .ബാങ്ക് വായ്പയും കിട്ടില്ല. പലരുടെയും കൂടുതൽ സ്ഥലം ഇങ്ങനെയാവും നഷ്ടപ്പെടുക. സർക്കാർ ഇതേക്കുറിച്ച് മൗനം പാലിക്കുകയാണ്.

- വി.ജെ.ലാലി,

കെ.റെയിൽ വിരുദ്ധ ജനകീയ സമിതി കൺവീനർ

.

 ബാധിക്കുക

4000 കുടുംബങ്ങളെയും

4000 സ്ഥാപനങ്ങളെയും

TAGS: LOCAL NEWS, KOTTAYAM, K-RAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.