ന്യൂഡൽഹി : വാക്സിനുകൾ പ്രചാരത്തിൽ വന്നതോടെ കൊവിഡിനൊപ്പം ജീവിക്കുവാൻ തയ്യാറെടുത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ. അതിനാൽ തന്നെ രണ്ട് ഡോസ് വാക്സിന് ശേഷം ബൂസ്റ്റർ ഡോസ് ആവശ്യമായി വരികയുമാണ്. ഇനിയും വാക്സിൻ ലഭിക്കാൻ കോടിക്കണക്കിന് ആളുകൾ വിവിധ രാജ്യങ്ങളിൽ കാത്തിരിക്കുന്നതിനാലാണ് ബൂസ്റ്റർ ഡോസുകളുടെ ആവശ്യകതയെ കുറിച്ച് ലോകാരോഗ്യ സംഘടന അടക്കം മൗനം പാലിക്കുന്നത്. എന്നാൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കുന്നതിനുള്ള അനുയോജ്യമായ സമയം ആറുമാസത്തിനു ശേഷമാണെന്ന് പ്രതികരിച്ചിരിക്കുകയാണ് ഭാരത് ബയോടെക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കൃഷ്ണ. ഇതിന് പുറമേ മൂക്കിലൂടെ നൽകാനാവുന്ന വാക്സിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം പറയുന്നു. ആദ്യ ഡോസ് കുത്തിവയ്പ്പായും അടുത്ത ഡോസ് നേസൽ വാക്സിനായും നൽകുന്ന പദ്ധതിയാണ് തങ്ങൾ ആവിഷ്‌കരിക്കാൻ ഉദ്ദേശിക്കുന്നത്, ഇതിലൂടെ വൈറസ് മറ്റൊരാളിലേക്ക് പകരുന്നത് തടയാനാവുമെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |