തിരുവനന്തപുരം: ബേബിഡാം ശക്തിപ്പെടുത്താൻ മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകാൻ നവംബർ ഒന്നിന് ജലവിഭവ വകുപ്പ് അഡി.ചീഫ്സെക്രട്ടറി ടി.കെ.ജോസിന്റെ ഓഫീസിൽ യോഗം ചേർന്നിട്ടില്ലെന്ന് ആവർത്തിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. സെപ്തംബർ 17ന് യോഗം ചേർന്നിട്ടില്ലെന്ന് താൻ പറഞ്ഞിട്ടില്ല. ആ യോഗത്തിൽ മരം മുറിക്കാൻ തീരുമാനം എടുത്തെങ്കിൽ അത് താൻ അറിഞ്ഞില്ല. പറമ്പിക്കുളം, കല്ലാർ, പെരിയാർ തുടങ്ങിയ അന്തർ സംസ്ഥാന നദീജല വിഷയങ്ങളാണ് ചർച്ച ചെയ്തത്. തമിഴ്നാട് മുല്ലപ്പെരിയാർ വിഷയം ഉന്നയിച്ചിരുന്നു. മരം മുറിക്കാൻ തീരുമാനിച്ചെങ്കിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അറിയിക്കണം. അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചീഫ് സെക്റട്ടറി അന്വേഷിക്കുന്നുണ്ട്. ഒരു ഉദ്യോഗസ്ഥനും ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |