തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പന്വേഷിക്കാൻ നബാർഡിന്റെ നിർദ്ദേശ പ്രകാരം കേരള ബാങ്ക് നിയോഗിച്ച ഉദ്യോഗസ്ഥൻ മുൻ ജീവനക്കാരനിൽ നിന്ന് തെളിവെടുക്കാതെ റിപ്പോർട്ടയച്ചെന്ന് പരാതി. നബാർഡിന്റെ ഫണ്ടും ഡെപ്പോസിറ്റിന്റെ 20 ശതമാനവും കമ്മിഷൻ വാങ്ങിയും ബിനാമി ലോണുമായി വകമാറ്റിയെന്നാരോപിച്ചാണ് കരുവന്നൂർ ബാങ്കിലെ മുൻ ജീവനക്കാരൻ എം.വി. സുരേഷ് കേന്ദ്രമന്ത്രി നിർമ്മല സീതാരാമനും നബാർഡിനും പരാതി നൽകിയത്.
തെളുവെടുപ്പിനായി ഉദ്യോഗസ്ഥനുമായി രണ്ട് ദിവസം സുരേഷ് ബന്ധപ്പെട്ടെങ്കിലും അറിയിക്കാമെന്നായിരുന്നു മറുപടി. വെള്ളിയാഴ്ച തെളിവെടുക്കാമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വീണ്ടും ബന്ധപ്പെട്ടപ്പോൾ റിപ്പോർട്ട് നൽകിയെന്നായിരുന്നു മറുപടി. ഇതിനെതിരെ നബാർഡ് എം.ഡിക്ക് പരാതി നൽകുമെന്ന് സുരേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |