SignIn
Kerala Kaumudi Online
Friday, 26 April 2024 5.31 PM IST

ഡീസലിനും മണ്ണെണ്ണയ്ക്കും തീവില ദുരിതക്കയത്തിൽ മീൻപിടിത്തക്കാർ

kerosene

തിരുവനന്തപുരം: ഡീസലിന് പുറമേ മണ്ണെണ്ണയ്ക്കും വില കൂടിയതോടെ മത്സ്യത്തൊഴിലാളികൾ വെട്ടിലായി. 47രൂപയായിരുന്ന മണ്ണെണ്ണയുടെ വില എട്ടു രൂപയാണ് കൂട്ടിയത്.

ഒരു മാസം 100 ലിറ്ററാണ് സിവിൽ സപ്ലൈസ് ഒരു ബോട്ടിന് നൽകുന്നത്. 300 ലിറ്റർ വരെ നേരത്തേ കിട്ടിയിരുന്നു.

മത്സ്യഫെഡ് 125 ലിറ്റർ സബ്സിഡി കിഴിച്ച് 78 രൂപയ്ക്ക്

നൽകുമെങ്കിലും കൂടുതലായി വാങ്ങുന്നതിന് 103 രൂപ കൊടുക്കണം. രണ്ടുംകൂടി ആയാലും ആവശ്യത്തിന് തികയുന്നില്ല.

ചെറിയ ബോട്ടുകൾക്ക് ഒരു തവണ പോയി വരാൻ 40-50 ലിറ്റർ മണ്ണെണ്ണ വേണം. പത്തു തവണയെങ്കിലും ഒരു മാസം പോകേണ്ടി വരും. അഞ്ഞൂറ് ലിറ്ററോളം മണ്ണെണ്ണ വേണം. ബാക്കി കരിഞ്ചന്തയിൽ വാങ്ങണം.

ആഴക്കടലിൽ പോകന്ന ബോട്ടുകൾക്കാണ് ഡീസലിന്റെ ആവശ്യം.അതിന് സബ്സിഡി ഇല്ല. അടിക്കടി കൂടുന്ന വിലയ്ക്കുവാങ്ങണം. പക്ഷേ,ആവശ്യത്തിന് മീൻ കിട്ടാറില്ല. കിട്ടുന്ന മീൻ വിറ്റാൽ കാര്യമായ ലാഭവുമില്ല.

തൊഴിലാളികളുടെ ആവശ്യം

 മാസം 300 ലിറ്റർ മണ്ണെണ്ണ കിട്ടണം

 ഡീസലിനും സബ്സിഡി വേണം

 കമ്പനികളിൽനിന്ന് നേരിട്ട് വാങ്ങിത്തരണം

 വില കൂടിയാൽ സബ്സിഡിയും കൂട്ടണം


ചെലവ് കൂടുതൽ, ലാഭം ഇല്ല

4 ലക്ഷം:

മത്സ്യത്തൊഴിലാളികൾ

80%:

മണ്ണെണ്ണ ബോട്ടുകൾ

30000- 50000 രൂപ:

ഒരുതവണ

പോയിവരാൻ ചെലവ്

ആഴക്കടലിൽ ഇങ്ങനെ:

7 അംഗ സംഘം:

ഒരു ബോട്ടിൽ

15 -25 ദിവസം:

കടലിൽ തങ്ങുന്നത്

300 - 400 ലിറ്റർ:

ആവശ്യമായ ഡീസൽ

2- 4 ലക്ഷം രൂപ:

ഒരു തവണ ചെലവ്

വിലക്കയറ്റം അവരെ ബാധിച്ചിട്ടുണ്ട്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് കത്ത് നൽകിയിട്ടുണ്ട്. 29ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിലും ഉന്നയിക്കും.

-ടി.എൻ പ്രതാപൻ എം.പി

ചെയർമാൻ കേരള ഫിഷർമെൻ

കോഓർഡിനേഷൻ കമ്മിറ്റി

വിലകയറ്റം മൂലം പൊറുതി മുട്ടി.സർക്കാരുകൾ അടിയന്തരമായി ഇടപെടണം.

-സ്റ്റെല്ലസ്

സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FUEL HIKE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.