ന്യൂഡൽഹി: ക്രിപ്‌റ്റോ കറൻസിയ്‌ക്കും അതുമായി ബന്ധപ്പെട്ട വിഷയങ്ങളിലും രാജ്യത്ത് നിയന്ത്രണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബിറ്റ്കൊയിൻ ഉൾപ്പടെ ക്രിപ്‌റ്റോ കറൻസി ഉപയോഗിച്ച് കളളപ്പണം വെളുപ്പിക്കലും തീവ്രവാദത്തിന് ധനസഹായം നൽകുന്നതും ഉൾപ്പടെ കാര്യങ്ങൾ നടക്കുന്നു. പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
റിസർവ് ബാങ്ക്, ആഭ്യന്തര മന്ത്രാലയം, ധനമന്ത്രാലയം എന്നിവയുടെ സംയുക്ത യോഗത്തിൽ നടന്ന കൂടിയാലോചനയ്‌ക്ക് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം. അനാവാശ്യമായ വാഗ്‌ദാനങ്ങളിലൂടെ ക്രിപ്‌റ്റോ കറൻസികൾ യുവാക്കളെ തെറ്റായ വഴിയിലേക്ക് തിരിക്കുകയാണ് ഇവയുടെ സുതാര്യമല്ലാത്ത പരസ്യങ്ങൾ നിർത്തേണ്ടതാണെന്നും സർക്കാരിന് ധാരണയുണ്ട്.
ഇത്തരം ഇടപാടുകളെ സർക്കാർ സസൂക്ഷ്‌മം നിരീക്ഷിക്കുകയും വേണ്ട നടപടികളെടുക്കുകയും ചെയ്യും. വിവിധ രാജ്യങ്ങളുമായി ബന്ധപ്പെട്ടതാണ് ബിറ്റ്കൊയിൻ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഇടപാടുകളും എന്നതിനാൽ അന്താരാഷ്‌ട്ര തലത്തിൽ കൂട്ടായ ആലോചനകളും ആഗോള പങ്കാളിത്തവും ഇവ തടയാൻ ആവശ്യമുണ്ടെന്നും കേന്ദ്ര സർക്കാർ കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |