SignIn
Kerala Kaumudi Online
Saturday, 27 July 2024 10.05 AM IST

വിദ്വേഷ പരാമർശം; മോദിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മിഷൻ, തിങ്കളാഴ്‌ച മറുപടി നൽകാൻ നി‌ർദേശം

modi

ന്യൂഡൽഹി: വിദ്വേഷ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മിഷൻ. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പരാമർശത്തിലാണ് വിശദീകരണം തേടിയിരിക്കുന്നത്. തിങ്കളാഴ്‌ച രാവിലെ പതിനൊന്ന് മണിക്കകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ അറിയിക്കുന്നത്.

മോദിയുടെ വിദ്വേഷ പരാമർശത്തിൽ നടപടിയാവശ്യപ്പെട്ട് തിരഞ്ഞടുപ്പ് കമ്മിഷനുമേൽ വലിയ സമ്മർദ്ദമുണ്ടായിരുന്നു. കോൺഗ്രസ് രാജ്യത്തിന്റെ സ്വത്ത് മുസ്ളീങ്ങൾക്ക് നൽകുമെന്നായിരുന്നു മോദിയുടെ പ്രസംഗം. 'കോൺഗ്രസ് പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ ആശങ്ക വർദ്ധിപ്പിക്കുന്നു. ഇത് മാവോയിസ്റ്റ് വാദമാണ്. അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാർക്ക് വീതിച്ചുകൊടുക്കും. ആ പണം കൂടുതൽ കുട്ടികളുള്ളവർക്ക് വിതരണം ചെയ്യും' എന്നായിരുന്നു മോദിയുടെ വിവാദ പരാമർശം. ഇതിനെതിരെ പ്രതിപക്ഷവും ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദ്-ഉൽ-മുസ്ലിമീൻ (എഐഎംഐഎം) പ്രസിഡന്റ് അസദുദ്ദീൻ ഒവൈസിയും രംഗത്തെത്തിയിരുന്നു.

തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിലെ തിരിച്ചടി മനസിലാക്കി മോദി വർഗീയ കാർഡ് കളിക്കുകയാണെന്നാണ് കോൺഗ്രസ് പ്രതികരിച്ചത്. മോദി നാളിതുവരെ മുസ്ലീങ്ങളെ നുഴഞ്ഞുകയറ്റക്കാരെന്നും ധാരാളം കുട്ടികളുള്ളവരെന്നും വിളിച്ചിട്ടുണ്ട്. 2002 മുതൽ ഇതുവരെ മുസ്ലീങ്ങളെ അധിക്ഷേപിച്ചാണ് മോദി വോട്ട് നേടിയതെന്നും ഒവൈസി വിമർശിച്ചു.

അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോടും തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി. രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് റാലികളിൽ വർഗീയ പരാമർശങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. ഇതിലാണ് കമ്മിഷൻ വിശദീകരണം തേടിയിരിക്കുന്നത്. രാഹുലും 29ന് പതിനൊന്ന് മണിക്ക് മുൻപ് മറുപടി നൽകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MODI, HATE SPEECH, ELECTION COMMISSION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.