കുവൈറ്റ് സിറ്റി: കുവൈറ്റിലുള്ള അനധികൃത കുടിയേറ്റക്കാർ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇനി പൊതുമാപ്പ് അനുവദിക്കില്ലെന്നും രാജ്യത്ത് തുടരുന്ന 160000 നിയമ ലംഘകർക്ക് സ്വമേധയ പിഴ അടച്ച് രാജ്യം വിടാമെന്നും മന്ത്രാലയം അറിയിച്ചു. നിയമ ലംഘകർക്ക് രേഖകൾ നിയമപരമാക്കി മാറ്റുന്നതിനും അല്ലാത്തവർക്ക് പിഴ അടച്ച് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി പോകുന്നതിനും അവസരം ഒരുക്കിയിട്ടുണ്ട്. ഇവർക്ക് പുതിയ വിസയിൽ തിരികെ വരാൻ സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് സാഹചര്യത്തിൽ നേരത്തെ കുടിയേറ്റക്കാർക്ക് ഇളവുകൾ നല്കിയിരുന്നു. കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താനായി അധികാരികൾ രാജ്യത്ത് വിപുലമായ കാമ്പെയ്ൻ ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |