SignIn
Kerala Kaumudi Online
Friday, 19 April 2024 5.17 PM IST

ഫ്രാൻസും ബെൽജിയവും ഖത്തറിലെത്തി

france

ഖത്തർ ലോകകപ്പിന് യോഗ്യതനേടി ഫ്രാൻസും ബെൽജിയവും

ഫ്രാൻസ് ജയിച്ചത് 8-0ത്തിന്, നാലുഗോളുകൾ നേടിയത് എംബാപ്പെ

മത്സരഫലങ്ങൾ

ഫ്രാൻസ് 8-കസാഖിസ്ഥാൻ 0

ബെൽജിയം 3-എസ്റ്റോണിയ 1

തുർക്കി 6-ജിബ്രാൾട്ടർ 0

വേയ്ൽസ് 5- ബെലറൂസ് 1

ഹോളണ്ട് 2-മോണ്ടിനെഗ്രോ 2

പാരീസ് : കഴിഞ്ഞ രാത്രി നടന്ന യോഗ്യതാ മത്സരത്തിൽ മറുപടിയില്ലാത്ത എട്ടുഗോളുകൾക്ക് കസാഖിസ്ഥാനെ കശക്കിയെറിഞ്ഞ് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന് ടിക്കറ്റെടുത്തു. ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് എസ്റ്റോണിയയെ കീഴടക്കിയ ബെൽജിയവും ലോകകപ്പ് യോഗ്യത സ്വന്തമാക്കിയപ്പോൾ കഴിഞ്ഞ ലോകകപ്പ് നഷ്ടമായിരുന്ന ഹോളണ്ടിന് ഇക്കുറിയും യോഗ്യത നേടാൻ ഇനിയും കാത്തിരിക്കേണ്ടിവരും.മോണ്ടിനെഗ്രോയ്ക്ക് എതിരെ നടന്ന മത്സരത്തിൽ 2-2ന് സമനില വഴങ്ങിയതാണ് ഹോളണ്ടിന് തിരിച്ചടിയായത്. രണ്ടുഗോളിന് ലീഡ് ചെയ്തുനിന്ന ശേഷമാണ് ഡച്ചുപട സമനിലയിൽപ്പെട്ടുപോയത്.മറ്റ് മത്സരങ്ങളിൽ തുർക്കി മറുപടിയില്ലാത്ത അരഡസൻ ഗോളുകൾക്ക് ജിബ്രാൾട്ടറിനെയും വേയ്ൽസ് ഒന്നിനെതിരെ അഞ്ചുഗോളുകൾക്ക് ബെലറൂസിനെയും തോൽപ്പിച്ചു.

സൂപ്പർ താരം കൈലിയൻ എംബാപ്പെയുടെ നാലുഗോളുകളാണ് കസാഖിസ്ഥാനെതിരെ ഫ്രാൻസിന് ഉജ്ജ്വല വിജയം നൽകിയത്. ബെൻസേമ രണ്ട് ഗോളുകളും ഗ്രീസ്മാൻ,റാബിയോട്ട് എന്നിവർ ഓരോഗോളുമടിച്ചു.

6,12,32,87 മിനിട്ടുകളിലാണ് എംബാപ്പെ സ്കോർ ചെയ്തത്.32 മിനിട്ടിനുള്ളിൽ എംബാപ്പെ തന്റെ ആദ്യ രാജ്യാന്തര ഹാട്രിക്ക് സ്വന്തമാക്കി.

1958ലോകകപ്പിൽ ഫൊണ്ടേയ്ന് ശേഷം ഒരു മത്സരത്തിൽ ഫ്രാൻസിനായി നാലുഗോളുകൾ നേടുന്ന ആദ്യ താരമാണ് എംബാപ്പെ.

55,59 മിനിട്ടുകളിലാണ് ബെൻസേമ സ്കോർ ചെയ്തത്.75-ാം മിനിട്ടിൽ റാബിയോട്ടും 84-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്ന് ഗ്രീസ്മാനും സ്കോർ ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, FRANCE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.