SignIn
Kerala Kaumudi Online
Saturday, 21 September 2024 10.33 AM IST

പുന:സംഘടന : ഗ്രൂപ്പ് സമ്മർദ്ദം ഗൗനിക്കാതെ നേതൃത്വം മുന്നോട്ട്

Increase Font Size Decrease Font Size Print Page
indian-national-congress

തിരുവനന്തപുരം: കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ, പുന:സംഘടന നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെടാൻ പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി ഡൽഹിക്ക് പോയെങ്കിലും, ശേഷിക്കുന്ന പുന:സംഘടനയുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഉമ്മൻചാണ്ടി​ ഇന്ന് ഡൽഹി​യി​ൽ കോൺ​ഗ്രസ് അദ്ധ്യക്ഷ സോണി​യാ ഗാന്ധി​യെ കാണുന്നുണ്ട്.

ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്ന നിലപാടിലാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും. 24, 25 തീയതികളിൽ കെ.പി.സി.സി ഭാരവാഹികൾക്കും നിർവാഹകസമിതി അംഗങ്ങൾക്കുമായി നടക്കുന്ന ക്യാമ്പിൽ പുന:സംഘടനാ മാനദണ്ഡങ്ങൾക്ക് അന്തിമരൂപം നൽകും.

ഡൽഹിയിൽ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവറിനെ ഉമ്മൻ ചാണ്ടി കണ്ടതിന് പിന്നാലെ, പുന:സംഘടന ഇനി പാടില്ലെന്ന അദ്ദേഹത്തിന്റെയും രമേശിന്റെയും നിലപാടിനെ തള്ളി പ്രതിപക്ഷനേതാവ് രംഗത്തുവന്നത് വിട്ടുവീഴ്ചയ്ക്കില്ലെന്നതിന്റെ സൂചനയാണ്. പുന:സംഘടനയ്ക്കുള്ള അനുമതി സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സതീശൻ പ്രതികരിച്ചത്. ചെന്നിത്തലയും വൈകാതെ ഡൽഹിക്ക് പോയേക്കും. വിദേശത്തുള്ള രാഹുൽഗാന്ധി 19ന് ഡൽഹിയിലെത്തും.

 കെ.പി.സി.സി സെക്രട്ടറിമാർ ഡിസംബർ ആദ്യവാരം

ഡി.സി.സി പുന:സംഘടനയ്ക്കുള്ള കരട് മാനദണ്ഡം ശില്പശാലയിൽ വച്ച് രൂപീകരിച്ച ശേഷം മുതിർന്ന നേതാക്കളുമായി ആലോചിക്കുമെന്നാണ് നേതൃത്വം അറിയിക്കുന്നത്. കാസർകോട്, ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിൽ 25 ഭാരവാഹികളും 15 നിർവാഹകസമിതി അംഗങ്ങളും മറ്റ് പത്ത് ജില്ലകളിൽ 35 ഭാരവാഹികളും 20 നിർവാഹകസമിതി അംഗങ്ങളുമാകും ഉണ്ടാവുക. ഡിസംബർ ആദ്യവാരത്തോടെ കെ.പി.സി.സി സെക്രട്ടറിമാരുടെ നിയമനവും നടത്താനാണ് നീക്കം.

നേതൃത്വ ശില്പശാല നിശ്ചയിച്ച രണ്ട് ദിവസങ്ങൾ ഒഴിവാക്കി, 21 മുതൽ 29വരെഎ.ഐ.സി.സി നിർദ്ദേശിച്ച ജനജാഗരൺ അഭിയാൻ പരിപാടി 14 ജില്ലകളിലും സംഘടിപ്പിക്കും. കെ.പി.സി.സി ഭാരവാഹികളുടെ സംഘടനാ ചുമതലകൾ പ്രതിപക്ഷനേതാവുമായും മറ്റുമായി കൂടിയാലോചിച്ച് കെ.പി.സി.സി പ്രസിഡന്റ് തീരുമാനിക്കും. സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് പഴകുളം മധു, ജി.എസ്. ബാബു, ടി.യു. രാധാകൃഷ്ണൻ എന്നിവരിലൊരാളെ പരിഗണിക്കുന്നതായി അറിയുന്നു. 14 ജില്ലകളുടെ ചുമതലകളും ജനറൽ സെക്രട്ടറിമാർക്ക് വിഭജിച്ച് നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: INDIAN NATIONAL CONGRESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.