തിരുവനന്തപുരം: നിയമസഭാ വളപ്പിലെ പൂക്കളുടെയും വൃക്ഷ, ലതാദികളുടെയും വിശദവിവരങ്ങൾ ക്യു.ആർ കോഡ് വഴി കണ്ടെത്താവുന്ന ഡിജിറ്റൽ ഉദ്യാനം പദ്ധതിക്ക് തുടക്കമായി. ഡോക്യുമെന്റ് ചെയ്യുന്ന ഡാറ്റ, ഡിജിറ്റൈസ് ചെയ്ത് അതിനെ ക്യു.ആർ കോഡുമായി ബന്ധിപ്പിക്കും. ഓരോ സസ്യത്തിനും പ്രത്യേകം ക്യു.ആർ കോഡും പ്രത്യേകം യു.ആർ.എല്ലുമുണ്ടാകും.
സസ്യജാലങ്ങളിൽ പതിപ്പിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ വെബ് പേജ് തുറക്കും. ചെടിയുടെ വിവരങ്ങൾ അവിടെ തെളിയും. ഡാറ്റ പ്രദർശിപ്പിക്കുന്നതിനും ക്യു.ആർ കോഡും സെർവറും തമ്മിൽ ആശയവിനിമയം നടത്തുന്നതിനുമായി www.digitalgarden.niyamasabha.org എന്ന വെബ്സൈറ്റാണ് തയാറാക്കിയിട്ടുള്ളത്.
ഇക്കഴിഞ്ഞ സഭാസമ്മേളന കാലത്ത് സ്പീക്കർ എം.ബി. രാജേഷ് ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഡിജിറ്റൽ ഉദ്യാനത്തെ നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ പരിചയപ്പെടുത്തി.
കേരള സർവകലാശാലാ ബോട്ടണി വിഭാഗം പ്രൊഫസറും സെന്റർ ഫോർ ബയോ ഡൈവേഴ്സിറ്റി ഡയറക്ടറുമായ ഡോ.എ. ഗംഗാപ്രസാദ്, ഗവേഷണ വിദ്യാർത്ഥി അഖിലേഷ് എസ്.വി. നായർ എന്നിവർ ചേർന്നാണ് ഡിജിറ്റൽ ഗാർഡൻ എന്ന ആശയം രൂപകല്പന ചെയ്തത്. നിയമസഭാ സെക്രട്ടേറിയറ്റിലെ വിവരസാങ്കേതിക വിദഗ്ദ്ധർ ഇതിനാവശ്യമായ സഹായം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |