പാലക്കാട്: കാലാവസ്ഥാ വ്യതിയാനവും ന്യൂനമർദ്ദവും മൂലം ജില്ലയിൽ കഴിഞ്ഞ ഒന്നരമാസത്തിനിടെ പെയ്തത് 104 ശതമാനം അധികമഴ. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുപ്രകാരം ഒക്ടോബർ ഒന്നു മുതൽ നവംബർ 17 വരെ 711.3 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. 348.3 മില്ലീമീറ്റർ മഴയാണ് ഈ കാലയളവിൽ ലഭിക്കേണ്ടിയിരുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ടയിലാണ്. 1470.5 മില്ലീമീറ്റർ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. 505 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്താണിത്. 191 ശതമാനം അധികമഴയാണ് ഇവിടെ ലഭിച്ചത്. കേരളത്തിലാകെ ഈ കാലയളവിൽ 418.7 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 868.4 മില്ലീമീറ്റർ മഴ ലഭിച്ചു. 107 ശതമാനം അധികമഴയാണ് രേഖപ്പെടുത്തിയത്.
ജില്ല- ലഭിച്ച മഴ- ലഭിക്കേണ്ടത് (മില്ലീമീറ്ററിൽ)
ഡാമുകൾ ജലസമൃതം
മഴയുടെ ശക്തി അല്പം കുറഞ്ഞെങ്കിലും ഇടവിട്ട് വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ജില്ലയിലെ അണക്കെട്ടുകൾ ജലസമൃതംതന്നെ. 115.06 മീറ്റർ പരമാവധി സംഭരണ ശേഷിയുള്ള മലമ്പുഴ ഡാമിലെ ഇന്നലത്തെ ജലനിരപ്പ് 114.44 മീറ്ററാണ്. മംഗലം ഡാമിൽ 77.54 മീറ്ററും രേഖപ്പെടുത്തി. 77.88 മീറ്ററാണ് ഡാമിന്റെ സംഭരണശേഷി. 156.36 മീറ്റർ സംഭരണശേഷിയുള്ള മീങ്കരയിൽ 156.17 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്.
ഡാം- ഇന്നലത്തെ ജലനിരപ്പ്- പരമാവധി സംഭരണശേഷി (മീറ്ററിൽ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |