SignIn
Kerala Kaumudi Online
Friday, 19 April 2024 2.00 PM IST

കൃഷിനാശം: 30 ദിവസത്തിനകം അധികൃതർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കണം

agri

പാലക്കാട്: കൃഷിനാശം സംഭവിച്ച കർഷകൻ അപേക്ഷ സമർപ്പിച്ച് 30 ദിവസത്തിനകം ബന്ധപ്പെട്ട അധികൃതർ പ്രസ്തുത പ്രദേശം സന്ദർശിച്ച് കൃഷിനാശം വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും തുടർനടപടികൾ സ്വീകരിക്കണമെന്നും കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിർദ്ദേശിച്ചു. കഴിഞ്ഞദിവസം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന കൃഷിയുമായി ബന്ധപ്പെട്ട ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കൃഷി സംബന്ധിച്ച് വ്യക്തമായ ധാരണയുള്ളവരായിരിക്കണം. മനുഷ്യനുമായി ഇത്രത്തോളം ബന്ധമുള്ള മറ്റൊരു വകുപ്പില്ല. കർഷകനെയും കൃഷിയേയും സംരക്ഷിക്കുകയെന്ന ദൗത്യം പ്രതിസന്ധി ഘട്ടങ്ങളിൽ കൂടുതൽ ഊർജസ്വലതയോടെ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു. കൃഷിക്കും കർഷകനും ശരിയായ രീതിയിൽ പ്രയോജനം ലഭിക്കമ്പോഴാണ് കൃഷി ഓഫീസറും കൃഷിഭവനും ഉൾപ്പെടെയുള്ള കൃഷി വകുപ്പ് സ്മാർട്ട് കാറ്റഗറിയിലേയ്ക്ക് ഉയരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ പദ്ധതി വിഹിതത്തിന്റെ ആകെ ഫണ്ടിൽ 30 ശതമാനം കൃഷിക്കായി നീക്കിവെച്ചത് അഭിനന്ദനാർഹമാണെന്ന് മന്ത്രി വിലയിരുത്തി. ജില്ലയിൽ കാർഷിക മേഖല മികവുറ്റ രീതിയിലാണ് പ്രവർത്തിക്കുന്നത്. ജില്ലയിൽ കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് കൂടുതൽ അറിയുന്നതിനായി അടുത്ത മാസം ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

ജില്ലയിൽ കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് പ്രിൻസിപ്പൽ കൃഷി ഓഫീസർ പി.ആർ. ഷീല റിപ്പോർട്ട് സമർപ്പിച്ചു.

രണ്ടാംവിള കൃഷിക്ക് പാടങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന കാഡാ കനാലുകളുടെ അറ്റകുറ്റ പണികൾ നടത്തുക, ഓരോ പാടങ്ങളിലേക്കും വെള്ളം എത്തിക്കാനുള്ള കാഡാ ചാലുകൾ നന്നാക്കിയോ, പൈപ്പ് മഖേനയോ ജലം എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയോ ഫണ്ട് ലഭ്യമാക്കുകയോ ചെയ്യുക, വനമേഖലയോട് ചേർന്ന് കിടക്കുന്ന കൃഷിസ്ഥലങ്ങൾ, സർക്കാർ ഫാമുകൾ എന്നിവിടങ്ങളിൽ ആന, കുരങ്ങ്, പന്നി, മയിൽ എന്നിവയെ പ്രതിരോധിക്കുന്നതിനും വന്യമൃഗ സംരക്ഷണത്തിനും വേണ്ടി സൗരോർജ്ജവേലി സ്ഥാപിക്കുക, നെല്ല് സംഭരണം പോലെ പച്ചക്കറി സംഭരിക്കുന്നതിന് ആവശ്യമായ നടപടി മാർക്കറ്റിംഗ് വിഭാഗം മുഖാന്തിരം ശാക്തീകരിക്കുക, സംഭരണം നടത്തുന്ന മുറയ്ക്ക് കർഷകർക്ക് വില നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, കേരഗ്രാമം പദ്ധതി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുക, നിലവിൽ കർഷകരുടെ കാലപ്പഴക്കം വന്ന പമ്പ് സെറ്റുകൾ മാറ്റി കൂടുതൽ ശേഷിയുള്ളതും സ്റ്റാർ റേറ്റിംഗ് ഉള്ളതുമായ പമ്പ് സെറ്റുകൾ സ്ഥാപിക്കാനുള്ള പദ്ധതികൾ ഉണ്ടാക്കുക തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്.

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാർ, അസി.ഡയറക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, AGRI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.