പനാജി.ഗോവയിൽ ഇന്നാരംഭിക്കുന്ന ഇന്ത്യയുടെ അമ്പത്തി രണ്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ( ഇഫി ) ദക്ഷിണേന്ത്യക്ക് അവഗണന.ഉദ്ഘാടന ചടങ്ങിൽ ബോളീവുഡിന്റെ അതിപ്രസരമാണ്. സൽമാൻ ഖാൻ, രൺവീർ സിംഗ്, റിതേഷ് ദേശ്മുഖ് , ശ്രദ്ധാ കപൂർ എന്നിവരാണ് മുഖ്യാതിഥികൾ. ഉദ്ഘാടന ചടങ്ങിന്റെ കോമ്പിയറിംഗ് കരൺ ജോഹറുംമനീഷ് പോളും നിർവഹിക്കും. ദക്ഷിണേന്ത്യയിലെ പ്രമുഖതാരങ്ങൾക്കാർക്കും ക്ഷണമില്ലെന്നറിയുന്നു.
പ്രശസ്ത സ്പാനിഷ് ചലച്ചിത്ര സംവിധായകൻ കാർലോസ് സൗര സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ' കിംഗ് ഓഫ് ആൾ ദി വേൾഡ് ' ഉദ്ഘാടന ചിത്രമാകും.ഒരു നർത്തകിയുടെ ജീവിതത്തിലൂടെ അഭൗമമായ കലാസൗന്ദര്യത്തിന്റെ ദൃശ്യാവിഷ്ക്കാരമാണ് സൗരയുടെ പുതിയ ചിത്രം.മേളയുടെ മധ്യാന്തത്തിൽ ജെയിൻ കാംപിയോണിന്റെ ദി പവർ ഓഫ് ദി ഡോഗ് പ്രദർശിപ്പിക്കും.28 ന് സമാപിക്കുന്ന മേളയുടെ സമാപന ചിത്രം അസ്ഗർ ഫർഹാദിയുടെ എ ഹീറോയാണ് .
മേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗം ജൂറിയെ പ്രശസ്ത ഇറാനിയൻ ചലച്ചിത്രകാരി രക്ഷൻ ബാനിറ്റ്മേഡ് നയിക്കും.അഞ്ചംഗ ജൂറിയിൽ ഇന്ത്യയിൽ നിന്നും സംവിധായകനും നിർമ്മാതാവുമായ നിള മാധബ് പാണ്ഡേയും അംഗമാണ് പ്രശസ്ത ഹോളിവുഡ് ചലച്ചിത്രകാരൻ മാർട്ടിൻ സ്കോർസേസെയ്ക്കും ഹംഗേറിയൻ ചലച്ചിത്രകാരൻ ഇസ്തവാൻ സാബോയ്ക്കും സത്യജിത് റേ സ്മാരക ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിക്കും.ഇരുവരും നേരിട്ടു ഹാജാരകില്ലെങ്കിലും വീഡിയോ സന്ദേശം നൽകും.മേളയിൽ ഇതാദ്യമായി ഒ.ടി.ടി പ്ളാറ്റ് ഫോമുകളുടെ സഹകരണം ഉണ്ടാകും. ആസാദീ കാ അമൃതോത്സവത്തിന്റെ 18 ചിത്രങ്ങൾ പ്രദർശിപ്പിക്കും.ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളും പ്രദർശിപ്പിക്കും. ദിലീപ് കുമാറിനും ബുദ്ധദേബിനും പ്രണാമമർപ്പിക്കും കഴിഞ്ഞ ചലച്ചിത്രമേളയ്ക്കുശേഷം അന്തരിച്ച പ്രമുഖ ചലച്ചിത്രകാരൻമാരായ ദിലീപ്കുമാർ,സൗമിത്ര ചാറ്റർജി, ബുദ്ധദേബ് ദാസ്ഗുപ്ത ,സഞ്ചാരി വിജയ്,സുമിത്രഭാവെ, സുരേഖാ സിക്രി, പുനീത് രാജ്കുമാർ ,ക്രിസ്റ്റഫർ പ്ളമ്മർ, ബെൽമോണ്ടോ, തുടങ്ങിയവർക്ക് ചലച്ചിത്രോത്സവം പ്രണാമമർപ്പിക്കും. അതിന്റെ ഭാഗമായി ഇവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും.അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാള നടൻ നെടുമുടി വേണുവിന്റെ പേര് പട്ടികയിൽ ഇടം പിടിച്ചിട്ടില്ല. ഷോൺകോണറിയുടെയും രജനിയുടെയുംറെട്രോ പ്രശസ്ത ഹംഗേറിയൻ സംവിധായകൻ ബെല ടറിന്റെയും, റഷ്യൻ സംവിധായകൻ ആന്ദ്രെ കൊഞ്ചലോവ്സ്ക്കിയുടെയും , ജെയിംസ് ബോണ്ടിനെ അവതരിപ്പിച്ച ഷോൺ കോണറിയുടെയും , സൂപ്പർതാരം രജനീകാന്തിന്റെയും ചിത്രങ്ങളുടെ റെട്രോസ്പെക്ടീവ് മേളയുടെ ആകർഷണമായിരിക്കും.ഇന്ത്യൻ പനോരമയിലും ഉത്തരേന്ത്യൻ ചിത്രങ്ങൾക്കാണ് പ്രാമുഖ്യം. മലയാളത്തിൽ നിന്ന് രണ്ടും തമിഴിൽ നിന്ന് ഒന്നും ചിത്രങ്ങൾ ഇടം നേടിയപ്പോൾ അഞ്ച്ചിത്രങ്ങളാണ് പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നാല് കന്നട ചിത്രങ്ങൾ ഇടം നേടിയെന്നതാണ് ഏക ആശ്വാസം.പനോരമ ജൂറിയിലും മലയാളത്തിൽ നിന്ന് ആരും അംഗങ്ങളായിരുന്നില്ല.ജയരാജ് സംവിധാനം ചെയ്ത നിറയെ തത്തകളുള്ള മരം യുനസ്ക്കോ -ഗാന്ധി പ്രൈസിനുള്ള മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തതാണ് മലയാളത്തിന്റെ ഏക ആകർഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |