ഇസ്ലാമാബാദ്: ബലാത്സംഗക്കേസ് പ്രതികൾക്ക് രാസഷണ്ഡീകരണം (chemical castration) ശിക്ഷയായി നൽകാൻ തീരുമാനിച്ച ഭേദഗതി പാകിസ്ഥാൻ പിൻവലിച്ചു. കൗൺസിൽ ഒഫ് ഇസ്ലാമിക് ഐഡിയോളജിയുടെ ശുപാർശ പ്രകാരമാണിതെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച ക്രിമിനൽ നിയമം ഭേദഗതി ചെയ്യുന്ന ബിൽ ബുധനാഴ്ച ചേർന്ന സംയുക്ത പാർലമെന്റ് യോഗത്തിലാണ് പാസാക്കിയത്. ഇന്നലെ പാർലമെന്റ് അംഗീകാരം നൽകാനിരിക്കെയാണ് ഭേദഗതി റദ്ദാക്കിയതായി പാക് നിയമന്ത്രി അദീൽ വരായിച് അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |