ന്യൂഡൽഹി: ഇന്നും നാളെയുമായി ലക്നൗവിൽ നടക്കുന്ന ഡിജിപിമാരുടെയും ഐജിപിമാരുടെയും അൻപത്തിയാറാമത് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ എന്നിവർ പങ്കെടുക്കും.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംസ്ഥാനങ്ങളിലെയും ഡിജിപിമാർ, സിഎപിഫ് മേധാവികൾ തുടങ്ങിയവർ നേരിട്ടും മറ്റുള്ളവർ ഐബി, എസ്ഐബി ആസ്ഥാനങ്ങളിലെ മുപ്പത്തിയേഴ് കേന്ദ്രങ്ങളിൽ ഓൺലൈൻ മുഖാന്തരവും പങ്കെടുക്കും.
സൈബർ കുറ്റകൃത്യങ്ങൾ, ഡാറ്റാ ഗവേണൻസ്, തീവ്രവാദ വിരുദ്ധ വെല്ലുവിളികൾ, ഇടതുപക്ഷ തീവ്രവാദം, മയക്കുമരുന്ന് കടത്തിലെ ഉയർന്നുവരുന്ന പ്രവണതകൾ, ജയിൽ പരിഷ്‌കാരങ്ങൾ തുടങ്ങിയ നിരവധി വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും.
2014 മുതൽ തന്നെ പ്രധാനമന്ത്രി ഡിജിപിമാരുടെ സമ്മേളനങ്ങളിൽ അതീവ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എല്ലാ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും പൊലീസുകാരുമായി സ്വതന്ത്രവും അനൗപചാരികവുമായ ചർച്ചകൾക്ക് അവസരമൊരുക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താത്പര്യപ്രകാരം 2014 വരെ ഡൽഹിയിൽവച്ച് നടത്തിയിരുന്ന സമ്മേളനങ്ങൾ മോദി അധികാരത്തിലേറിയ ശേഷം ഡൽഹിക്ക് പുറത്താണ് സംഘടിപ്പിക്കുന്നത്. 2014ൽ ഗുവഹാട്ടിയിലും, 2015ൽ റാൻ ഒഫ് കച്ചിലും, 2016ൽ ഹൈദരാബാദിലും, 2017ൽ തെക്കാൻപൂരിലും, 2018ൽ കെവാഡിയയിലും, 2019ൽ പൂനെയിലുമാണ് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |