കൊല്ലം: സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ഇ-ഹെൽത്ത് പദ്ധതിയിൽ ജില്ലയിലെ നാല് ആരോഗ്യ സ്ഥാപനങ്ങൾ കൂടി ഉൾപ്പെടുത്തി. തഴവ പ്രാഥമികാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രങ്ങളായ ശക്തികുളങ്ങര, എഴുകോൺ, പവിത്രേശ്വരം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയത്. ഇതോടെ പദ്ധതിയിൽ ഉൾപ്പെട്ട സ്ഥാപനങ്ങളുടെ എണ്ണം 16 ആയി.
വിളക്കുടി, അഴീക്കൽ, ആലപ്പാട്, വെസ്റ്റ് കല്ലട, കരവാളൂർ, പൂയപ്പള്ളി, വള്ളിക്കാവ്, നെടുവത്തൂർ, പെരിനാട് എന്നീ ആരോഗ്യ കേന്ദ്രങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ചികിത്സ സുഗമമാക്കാൻ രോഗികളുടെ മുൻകാല രോഗവിവരം, ചികിത്സാ വിവരം, മരുന്നുകളുടെ അലർജി സംബന്ധമായ വിവരം എന്നിവ ഇ-ഹെൽത്ത് വഴി രേഖപ്പെടുത്തും.ആധാർ പോലെയുളള ഒറ്റ തിരിച്ചറിയൽ രേഖയുടെ മാത്രം സഹായത്താൽ ചികിത്സയ്ക്ക് വിധേയരാകാം. പുതുതായി പദ്ധതിയിൽ ഉൾപ്പെട്ട 50 സ്ഥാപനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്റി പിണറായി വിജയൻ ഓൺലൈനായി നാളെ നിർവഹിക്കും. മന്ത്റി വീണ ജോർജ്ജ് അദ്ധ്യക്ഷയാകും. എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ഉദ്ഘാടന പരിപാടി തത്സമയം കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |