കൊച്ചി: വിപണിയിൽ മികച്ച ഡിമാൻഡുണ്ടായിട്ടും വില്പനനഷ്‌ടത്തിന്റെ നിരാശയിലാണ് ഇന്ത്യൻ വാഹന നിർമ്മാതാക്കൾ. മൈക്രോചിപ്പ് ക്ഷാമംമൂലം ഡിമാൻഡിനൊത്ത് വാഹനങ്ങൾ വിപണിയിലെത്തിക്കാൻ കഴിഞ്ഞില്ലെന്നതാണ് തിരിച്ചടി.
കഴിഞ്ഞമാസം റീട്ടെയിൽ വാഹന വില്പന (പുതിയ വാഹന രജിസ്‌ട്രേഷൻ) 2020 ഒക്‌ടോബറിനേക്കാൾ 5.33 ശതമാനം ഇടിഞ്ഞുവെന്ന് ഡീലർമാരുടെ കൂട്ടായ്‌മയായ ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (ഫാഡ) വ്യക്തമാക്കി. ദശാബ്‌ദത്തിലെ ഏറ്റവും മോശം ഉത്സവകാല വില്പനയാണിത്. കൊവിഡ് പ്രതിസന്ധി ഇല്ലാതിരുന്ന 2019 ഒക്‌ടോബറിനെ അപേക്ഷിച്ച് കഴിഞ്ഞമാസത്തെ വില്പന ഇടിവ് 26.64 ശതമാനമാണ്.
എസ്.യു.വി., കോംപാക്‌റ്റ് എസ്.യു.വി., ആഡംബര വാഹന വിഭാഗങ്ങളെയാണ് ചിപ്പ് ക്ഷാമം ഏറ്റവുമധികം ബാധിച്ചത്. 42 നാൾ നീണ്ട ഇത്തവണത്തെ ഉത്സവകാലത്ത് ടൂവീലറുകൾ 18 ശതമാനവും കാറുകളും എസ്.യു.വികളും ഉൾപ്പെടുന്ന പാസഞ്ചർ വാഹനശ്രേണി 26 ശതമാനവും ട്രാക്‌ടറുകൾ 23 ശതമാനവും നഷ്‌ടം നേരിട്ടു. അതേസമയം, വാണിജ്യ വാഹനങ്ങൾ പത്ത് ശതമാനവും ത്രീവീലറുകൾ 53 ശതമാനവും വില്പനനേട്ടമുണ്ടാക്കി. ബസുകൾക്കും ഡിമാൻഡുണ്ടെന്ന് ഫാഡ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |