പൊൻകുന്നം: മാസങ്ങൾക്കുമുമ്പ് നാട്ടുകാർക്ക് വലിയ പ്രതീക്ഷയേകി ആർഭാടത്തോടെ ഉദ്ഘാടനം നടത്തിയ കാത്ത് ലാബിന്റെ പ്രവർത്തനം ഇനിയും തുടങ്ങിയില്ല. ഡോക്ടർമാരും മറ്റ് ജീവനക്കാരുമില്ലാത്തതാണ് പ്രവർത്തനം തുടങ്ങാത്തതിനു കാരണം. കോടികൾമുടക്കി ഓരോ പദ്ധതികൾ കൊണ്ടുവരും. ജനപ്രതിനിധികൾ ഒത്തുകൂടി അതിന്റെ ഉദ്ഘാടനമാമാങ്കവും നടത്തും പിന്നെ ആരും തിരിഞ്ഞുനോക്കാറില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പദ്ധതി കൊണ്ടുവന്നു എന്ന് വിളിച്ചുപറയുന്ന ജനപ്രതിനിധികൾ അത് നിശ്ചലമായതിന്റെ ഉത്തരവാദിത്വത്തിൽനിന്നും ഒഴിഞ്ഞുമാറുകയാണ്. ഇത് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ ഒരുശാപമാണെന്നാണ് നാട്ടുകാർ പറയുന്നത്.10.5കോടി രൂപയാണ് കാത്ത് ലാബിനായി ചെലവഴിച്ചത്. നിർദ്ധനരായ രോഗികൾക്ക് ആൻജിയോഗ്രാം,ആൻജിയോപ്ലാസ്റ്റി ചികിത്സകൾ ലഭ്യമാക്കാൻ കഴിയുന്ന സർക്കാർ ആശുപത്രിയോടുള്ള അവഗണനയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ശബരിമല തീർത്ഥാടനകാലത്തിനുമുമ്പ് കാത്ത്‌ലാബ് പ്രവർത്തനം ആരംഭിക്കുമെന്നായിരുന്നു അധികാരികൾ അറിയിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |