SignIn
Kerala Kaumudi Online
Friday, 26 April 2024 12.58 PM IST

ഒഴിയാത്ത അഗ്നിബാധ

fire

 2010 ൽ കോർപ്പറേഷൻ ഭരണം യു.ഡി.എഫ് പിടിച്ചെടുത്തു

2011 ൽ മാലിന്യസംസ്കരണത്തിനായി പുതിയ ടെൻഡർ വിളിച്ചു

എൻവിറോൺ ഗ്രീൻ എന്ന കമ്പനിക്ക് മൂന്നു വർഷത്തേക്ക് നടത്തിപ്പ് ചുമതല ലഭിച്ചു

2014 മുതൽ ഇതേ കമ്പനി തുടരുന്നു

കൊച്ചി:വേനൽ കടുത്താൽ ബ്രഹ്മപുരത്തും പരിസരപ്രദേശത്തും താമസിക്കുന്നവരുടെ മനസിൽ തീയാണ്. പ്ളാന്റിൽ മല പോലെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന് ഏതു നിമിഷവും തീ പിടിക്കാനുള്ള സാദ്ധ്യതയാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. അതീവ സുരക്ഷ മേഖലയായ ബ്രഹ്മപുരം താപ വൈദ്യുതനിലയം, സ്മാർട്ട് സിറ്റി , ഇൻഫോപാർക്ക്, ഫാക്ട് തുടങ്ങിയ സ്ഥാപനങ്ങൾ സമീപത്താണെന്നുള്ളത് ആശങ്കയിരട്ടിപ്പിക്കുന്നു. 2018 ൽ ആറും 2019ൽ അഞ്ചും 2021ൽ ഒരു തവണയും അജൈവ മാലിന്യത്തിൽ തീപിടച്ചു. വിഷപ്പുക നഗരത്തിലേക്ക് എത്തിയതോടെ ബ്രഹ്മപുരം വീണ്ടും ശ്രദ്ധാകേന്ദ്രമായി. മാലിന്യനീക്കം ഒരാഴ്ചയോളം തടസപ്പെട്ടു. കളക്ടർ വിഷയത്തിൽ ഇടപെട്ടു. ഹരിത ട്രൈബ്യൂണൽ രംഗത്തെത്തി

നിർദ്ദേശങ്ങൾ പാലിച്ചില്ല

തീപിടിത്ത സാദ്ധ്യത പ്രതിരോധിക്കുന്നതിനായി പ്ലാന്റിൽ താത്ക്കാലിക വാട്ടർ ടാങ്കുകൾ സ്ഥാപിക്കുക, തീ പടരാതിരിക്കാൻ ഫയർലൈനുകൾ ഒരുക്കുക, മാലിന്യ മലയ്ക്ക് ഇടയിലൂടെ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ വഴിയുണ്ടാക്കുക, മാലിന്യത്തിൽ നിന്നൂറി വരുന്ന ജലം സംസ്‌കരിക്കുന്നതിനായി ലീച്ചറ്റ് പ്ലാന്റ് സ്ഥാപിക്കുക, സി.സി.ടി.വി കാമറകൾ വയ്ക്കുക,സുരക്ഷ ശക്തമാക്കുക എന്നിങ്ങനെ നിരവധി നിർദ്ദേശങ്ങൾ ഹരിത ട്രൈബ്യൂണൽ മുന്നോട്ടു വച്ചെങ്കിലും ഒന്നും നടപ്പായില്ല.

 കടമ്പ്രയാറിനെ മലിനമാക്കി

പ്ലാന്റിൽ നിന്ന് ഒഴുകിയെത്തുന്ന മാലിന്യങ്ങൾ കടമ്പ്രയാറിനെ മലിനമാക്കുന്നുവെന്ന പരാതിയെ തുടർന്ന് 2019 ജനുവരിയിൽ സ്ഥലം സന്ദർശിച്ച ദേശീയ ഹരിത ട്രൈബ്യൂണൽ സംഘം മലിനീകരണം തടയുന്നതിനായി കോർപ്പറേഷന് നിരവധി നിർദ്ദേശങ്ങൾ നൽകിയെങ്കിലും ഒന്നും നടപ്പായില്ല. ഇതേതുടർന്ന് പത്തര കോടിയോളം രൂപ കൊച്ചി കോർപ്പറേഷനിൽ നിന്ന് പിഴയായി ഈടാക്കാൻ 2020ൽ ട്രൈബ്യൂണൽ ഉത്തരവിട്ടു

ബ്രഹ്മപുരത്ത് സംസ്കരണപ്രവർത്തനങ്ങൾ ആകെ അവതാളത്തിലാണെന്നും കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾക്ക് മീതേ വീണ്ടും തള്ളുകയാണെന്നും സ്ഥലം സന്ദർശിച്ച ഹരിത ട്രിബ്യൂണൽ സംസ്ഥാന നിരീക്ഷക സമിതി വിധിയെഴുതി.

2016 ലെ മാലിന്യ സംസ്‌കരണ നിയമം ലംഘിച്ചതിന് 13.3 കോടി രൂപ കോർപ്പറേഷന് പിഴ വിധിച്ചു.

 സെക്രട്ടറിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകി..

.

കോർപ്പറേഷന്റെ പിഴവുകൾ

ബ്രഹ്മപുരത്ത് ലീച്ചെറ്റ് പ്ലാന്റ് സ്ഥാപിച്ചില്ല

പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന് മതിയായ പദ്ധതിയില്ല

മാലിന്യ ശേഖരണത്തിലെ അപകാതകൾ തുടരുന്നു

മാലിന്യനീക്കത്തിന് കവചിത വാഹനങ്ങൾ ഉപയോഗിക്കുന്നില്ല

(തുടരും)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, BRAMAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.