തിരുവനന്തപുരം : വിമത നേതാക്കൾക്കെതിരെ ലോക് താന്ത്രിക് ദളിൽ നടപടി. വി. സുരേന്ദ്രൻ പിള്ളയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക് പി. ഹാരിസിനെ തത്‌സ്ഥാനത്ത് നിന്ന് നീക്കി,. സെക്രട്ടറിമാരായ രാജേഷ് പ്രേം, അങ്കത്തിൽ അജയകുമാർ എന്നിവരെയും മാറ്റി. ഓൺലൈനായി ചേർന്ന എൽ.ജെ.ഡി നേതൃയോഗത്തിലാണ് സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ്‌കുമാർ നടപടിയെടുത്തത്. നേതൃത്വത്തെ വെല്ലുവിളിച്ച് സമാന്തര യോഗം ചേർന്നതിൽ വിശദീകരണം നൽകാത്തതിനെ തുടർന്നാണ് നടപടി.
എന്നാൽ സ സസ്‌പെൻഡ് ചെയ്ത നടപടി സുരേന്ദ്രൻ പിള്ള തല്ളി. . തങ്ങളെ സസ്പെൻഡ് ചെയ്യാൻ ശ്രേയാംസ് കുമാറിന് അധികാരമില്ലെന്നും തന്നെ നിയമിച്ചത് ദേശീയ അധ്യക്ഷൻ ശരത് യാദവാണെന്നും സുരേന്ദ്രൻ പിള്ള പ്രതികരിച്ചു. ഭാവി പരിപാടികൾ തീരുമാനിക്കാൻ ഉടൻ കമ്മിറ്റി ചേരുമെന്നും അദ്ദേഹം അറിയിച്ചു.
ഈ മാസം 17ന് യോഗം ചേർന്ന് സംസ്ഥാന പ്രസിഡന് ശ്രേയാംസ് കുമാറിനെതിരെ വിമതർ പരസ്യ നിലപാടെടുത്തിരുന്നു. . തുടർന്ന് ശനിയാഴ്ച ചേർന്ന നേതൃയോഗത്തിൽ വിമതരോട് വിശദീകരണം തേടി. എന്നാൽ വിശദീകരണം നൽകാൻ നേതാക്കൾ തയ്യാറായില്ല. ഇതാണ് വിമതർക്കെതിരായ നടപടിയിലേക്ക് നയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |