വടക്കാഞ്ചേരി: കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടിയും സംഗീത നാടക അക്കാഡമി പ്രസിഡന്റുമായ കെ.പി.എ.സി ലളിതയെ എങ്കക്കാട്ടെ സ്വവസതിയിലെത്തിച്ചു. വീട്ടിലേയ്ക്ക് പോകണമെന്ന് ലളിത ആഗ്രഹം പ്രകടിപ്പിച്ചതോടെയാണിത്. കഴിഞ്ഞ മാസം 24നാണ് ലളിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ മാറ്റിവയ്‌ക്കേണ്ടതിനാൽ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എട്ട് ദിവസമായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇന്നലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം ഇവരെ പരിശോധിച്ചു. ഇടയ്ക്കിടെ ബോധം നഷ്ടപ്പെടുന്നുണ്ട്. മകൾ ശ്രീക്കുട്ടിയും മകൻ സിദ്ധാർത്ഥ് ഭരതനും അടുത്ത ബന്ധുക്കളുമാണ് വീട്ടിലുള്ളത്. സന്ദർശകരെ അനുവദിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |