SignIn
Kerala Kaumudi Online
Saturday, 27 April 2024 5.55 AM IST

എൽ.സി സെക്രട്ടറി അശ്ലീലം പറഞ്ഞെന്ന പരാതി: ദമ്പതികളെ സി.പി.എം പുറത്താക്കി

cpm

കായംകുളം: സി.പി.എം എരുവ ലോക്കൽ കമ്മിറ്റി സെക്രട്ടറി നിസാമിനെതിരെ പരാതി നൽകിയ പാർട്ടി അംഗങ്ങളായ ദമ്പതികളെ പുറത്താക്കി. എരുവ ലോക്കൽ കമ്മിറ്റിയിലെ മുല്ലശേരി ബ്രാഞ്ച് മുൻ സെക്രട്ടറിയും നിലവിൽ അംഗവുമായ എരുവ കിഴക്കേയറ്റത്ത് പുത്തൻവീട്ടിൽ ഷിജാർ, ഭാര്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കായംകുളം ഏരിയാ മുൻ വൈസ് പ്രസിഡന്റ് ജാസ്‌മിൻ എന്നിവരെയാണ് പുറത്താക്കിയത്. നിസാം ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയതായുള്ള ദമ്പതികളുടെ പരാതിയിൽ പാർട്ടി അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ ദമ്പതികൾ പത്രസമ്മേളനം നടത്തി ആരോപണം വീണ്ടും ഉന്നയിച്ചതോടെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ഫോൺ സംഭാഷണം റെക്കാഡ് ചെയ്തെന്ന് മനസിലാക്കിയ നിസാം റെക്കാഡ് ചെയ്ത ഫോൺ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. തുടർന്നാണ് ജാസ്‌മിൻ പാർട്ടിക്ക് പരാതി നൽകിയത്. ഇന്നലെ ആലപ്പുഴയിൽ നടത്തിയ പത്രസമ്മേളനത്തിൽ തങ്ങളെ വധിക്കുമെന്ന് നിസാം ഭീഷണിപ്പെടുത്തുന്നതായി ദമ്പതികൾ ആരോപിച്ചു. മാത്രമല്ല മുഖ്യമന്ത്രി, ഡി.ജി.പി, സി.പി.എം സംസ്ഥാന സെക്രട്ടറി, ആലപ്പുഴ ജില്ലാ സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഇവർ പറഞ്ഞു. ഒക്ടോബർ 31ന് രാത്രി കരുനാഗപ്പള്ളിയിലുള്ള കുടുംബവീട്ടിൽ രണ്ടുപേരോടൊപ്പം എത്തിയ നിസാം മാതാപിതാക്കളെയും ഭീഷണിപ്പെടുത്തിയതായി ജാസ്‌മിൻ പറഞ്ഞു.

 സദാചാരവിരുദ്ധ താത്പര്യങ്ങൾക്ക് കൂട്ടുനിൽക്കാൻ നിസാം തന്നെ നിർബന്ധിക്കുമായിരുന്നു. ആദ്യം ഒഴിഞ്ഞുമാറി. തുടർച്ചയായി നിർബന്ധിച്ചപ്പോൾ എതിർത്തു. ഇതാണ് വൈരാഗ്യത്തിന് കാരണം.

-ഷിജാർ

 നിസാമിന്റെ ഫോൺ സംഭാഷണങ്ങൾ ഷിജാർ റെക്കോഡ് ചെയ്തിട്ടുണ്ട്. ഫോൺ സംഭാഷണം നശിപ്പിക്കണമെന്നും ഇല്ലെങ്കിൽ തന്നെയും ഭർത്താവിനെയും കുട്ടിയെയും കൊല്ലുമെന്ന് നിരന്തരമായി ഭീഷണിപ്പെടുത്തുകയാണ്.

-ജാസ്‌മിൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SCANDAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.