നാളെ മുഖ്യമന്ത്രി അനാവരണം ചെയ്യും
തിരുവനന്തപുരം: ഇന്ത്യയുടെ മിൽക്ക് മാൻ ഡോ. വർഗീസ് കുര്യന്റെ ശില്പം ഇനി പട്ടം മിൽമയ്ക്ക് മുന്നിൽ അലങ്കാരമാകും. മിൽമ ഹെഡ് ഓഫീസ് വളപ്പിൽ സ്ഥാപിക്കാനായി ശില്പി ഉണ്ണികാനായി നിർമ്മിച്ച പ്രതിമ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ശില്പം അനാവരണം ചെയ്യും. 9 അടി ഉയരമുള്ള ഫൈബർ ഗ്ലാസ് ശില്പം കരകുളം ഏണിക്കര തരിമണ്ണൂരിൽ സി. സുശീലന്റെ വീട്ടുവളപ്പിലാണ് മിനുക്കുപണി പുരോഗമിക്കുന്നത്. പയ്യന്നൂർ കാനായിലെ ശില്പിയുടെ പണിപ്പുരയിൽ കളിമണ്ണിൽ ഒരുക്കിയ ശില്പം മൂന്ന് മാസം സമയമെടുത്താണ് പൂർത്തിയാക്കിയത്.
കളിമൺ പ്രതിമ പ്ലാസ്റ്റർ ഓഫ് പാരീസിൽ മോൾഡ് എടുത്ത ശേഷം കരകുളത്തെത്തിച്ചാണ് ഫൈബർ ഗ്ലാസിലേക്ക് വാർത്തെടുത്തത്. ഒൻപത് ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്. വിനേഷ് കൊയക്കിൽ, ടി.കെ. അഭിജിത്ത്, പി.വി. മിഥുൻ എന്നിവരാണ് സഹായികളായി കൂടെയുള്ളത്. കോഴിക്കോട് മിൽമയിലും കഴിഞ്ഞ വർഷം ഉണ്ണി കാനായി നിർമ്മിച്ച വർഗീസ് കുര്യന്റെ ശില്പം സ്ഥാപിച്ചിരുന്നു, എറണാകുളം മിൽമയിലും ഡോ. വർഗീസ് കുര്യന്റെ അർദ്ധകായ ശില്പം അടുത്ത മാസം രാഹുൽ ഗാന്ധി അനാവരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |