തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിൽ റണ്ണിംഗ് കോൺട്രാക്‌ട് സംവിധാനം നടപ്പാക്കാൻ ആദ്യഘട്ടമായി 137.41 കോടി രൂപ അനുവദിച്ചതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.
2481.5 കിലോമീറ്റർ റോഡിന്റെ പരിപാലനത്തിന് റണ്ണിംഗ് കോൺട്രാക്‌ട് സിസ്റ്റമാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. 117 പദ്ധതികളിലായാണിത്. നിരത്ത് പരിപാലന വിഭാഗം സമർപ്പിച്ച എസ്റ്റിമേറ്റ് പരിശോധിച്ച ശേഷമാണ് 137.41 കോടി രൂപ അനുവദിക്കാൻ മന്ത്രി നിർദ്ദേശിച്ചത്. റണ്ണിംഗ് കോണ്‍ട്രാക്‌ട് നിലവിൽ വരുന്നതോടെ അതാത് സമയങ്ങളിൽ വരുന്ന ഓരോ അറ്റകുറ്റപ്പണിക്കും പ്രത്യേക എസ്റ്റിമേറ്റ്, ടെണ്ടർ തുടങ്ങിയ കാലതാമസം ഒഴിവാക്കാനാകും. ചെറിയ അറ്റകുറ്റപ്പണി പോലും ഉദ്യോഗസ്ഥരുടേയും കരാറുകാരുടെയും ശ്രദ്ധയിൽപ്പെടുത്തി വേഗത്തിൽ പരിഹരിക്കാൻ കഴിയും. റോഡ് തകർച്ച കുറയ്‌ക്കാനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |