ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കാർഷിക പ്രക്ഷോഭത്തിന് ഒരു വർഷം തികയുന്ന ഇന്ന് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഡൽഹിയിലും വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും റാലികൾ നടത്തും. ഭാവി തീരുമാനങ്ങൾ ആലോചിക്കാൻ നാളെ ഹരിയാനയിലെ സിംഘു അതിർത്തിയിൽ യോഗം ചേരുമെന്നും യൂണിയൻ അറിയിച്ചു.
ചരിത്ര സമരം ഒരു വർഷം തികയുന്ന ഇന്നത്തെ ഡൽഹി മാർച്ചിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് കർഷകർ എത്തുന്നുണ്ടെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ യൂണിയന്റെ നേതൃത്വത്തിൽ പ്രധാന ഹൈവേകൾ ഉപരോധിക്കും. തമിഴ്നാട്, ബീഹാർ, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തലസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. റായ്‌പൂരിലും റാഞ്ചിയിലും ട്രാക്ടർ റാലികൾ നടത്തും. പശ്ചിമബംഗാളിൽ കൊൽക്കത്തയിലാണ് റാലി നടത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |