ന്യൂഡൽഹി: ഇന്നലെ നടന്ന ത്രിപുര മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന വിലയിരുത്തലിൽ രണ്ട് കമ്പനി അർദ്ധ സൈനിക വിഭാഗങ്ങളെക്കൂടി വിന്യസിക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. മാദ്ധ്യമ പ്രവർത്തകരെ തടയരുതെന്നും ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പ്രചരണത്തിനിടെയുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കണമെന്ന തൃണമൂൽ കോൺഗ്രസിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ ഇടപെടൽ. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ വിശദാംശങ്ങ
ൾ കോടതി സംസ്ഥാന സർക്കാരിൽ നിന്ന് ആവശ്യപ്പെട്ടു. ഭരണകക്ഷിയായ ബി.ജെ.പി അക്രമം അഴിച്ചുവിടുന്നുവെന്നാണ് തൃണമൂലിന്റെ പരാതി.
കൂടുതൽ സൈന്യത്തെ ആവശ്യമെങ്കിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെ അറിയിക്കാൻ സംസ്ഥാന ഡി.ജി.പിക്ക് നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |