SignIn
Kerala Kaumudi Online
Sunday, 06 July 2025 11.37 PM IST

വിവാഹത്തിന് വച്ചിരുന്ന രണ്ട് കോടിയുടെ ആഭരണവും പണവും ഹോട്ടലിൽ നിന്ന് മോഷണം പോയി, സംഭവം ജീവനക്കാരുടെ ഒത്താശയോടെയെന്ന് പൊലീസ്

Increase Font Size Decrease Font Size Print Page

theft

ജയ്‌പൂർ: വിവാഹത്തിന് വേണ്ടി കരുതിയിരുന്ന രണ്ട് കോടി രൂപയുടെ ആഭരണവും 95,000 രൂപയും കളവ് പോയി. ജയ്‌പൂരിലെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ചാണ് സംഭവം. മുംബയ് വ്യവസായി രാഹുൽ ഭാട്ട്യയുടെ മകളുടെ വിവാഹത്തിന് വേണ്ടി വച്ചിരുന്ന സ്വർണാഭരണങ്ങളാണ് കളവ് പോയത്. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കുന്ന അവസരത്തിലാണ് മുറിയിൽ സൂക്ഷിച്ചിരുന്ന പണവും ഡയമണ്ട് ആഭരണങ്ങളും കളവ് പോയത്. ജയ്പൂരിലെ അമെറിലുള്ള ഹോട്ടൽ ക്ളാർക്കിൽ വച്ചായിരുന്നു വിവാഹം. ഹോട്ടൽ ജീവനക്കാരുടെ അറിവോടെയാണ് കളവ് നടന്നിരിക്കുന്നതെന്ന ആരോപണത്തെ തുടർന്ന് പൊലീസ് ജീവനക്കാരെ ചോദ്യം ചെയ്യുകയാണ്.

രാഹുൽ ഭാട്ട്യയും കുടുംബവും ഹോട്ടലിലെ ഏഴാം നിലയിലായിരുന്നു താമസം. ആ നിലയിലെ മുഴുവൻ മുറികളും വിവാഹ ആവശ്യത്തിന് വേണ്ടി ബുക്ക് ചെയ്തിരുന്നു. ഇതിലൊരു മുറിയിൽ നിന്നാണ് മോഷണം നടന്നിരിക്കുന്നത്.

ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവാഹ ചടങ്ങുകളാണ് ക്രമീകരിച്ചിരുന്നത്. വ്യവസായിയോ കുടുംബാംഗങ്ങളോ മുറിയിൽ ഉണ്ടാകില്ലെന്ന് അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഇതിനാലാണ് സംശയം ഹോട്ടൽ ജീവനക്കാരിലേക്ക് നീങ്ങിയത്.

TAGS: CASE DIARY, HOTEL CLARKS, THEFT, MARRIAGE, ORNAMENTS, JAIPUR, RAJASTHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.