പനാജി. ഇന്ത്യയുടെ അമ്പത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ( ഇഫി ) മസാകാസു കനേകോ സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ' റിംഗ് വാണ്ടറിംഗ് ' ഏറ്റവും മികച്ച ചിത്രത്തിനുള്ള സുവർണമയൂരം കരസ്ഥമാക്കി. ശിൽപ്പവും 40 ലക്ഷം രൂപയും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാർഡ്.ചെക്ക് റിപ്പബ്ളിക്കിൽ നിന്നുള്ള ' സേവിംഗ് വൺ ഹൂ വാസ് ഡെഡ് ' എന്ന ചിത്രത്തിന്റെ സംവിധായകൻ വാക്ലാവ് കാദറിങ്ക മികച്ച സംവിധായകനുള്ള രജതമയൂരം നേടി. മറാത്തി ചിത്രമായ ഗോദാവരി യിലെ അഭിനയത്തിന് ജിതേന്ദ്ര ജോഷി മികച്ച നടനായും പരാഗ്വേയിഷ നിന്നുള്ള ആഞ്ചലാ മൊലീന ചാർലോട്ടെ എന്ന സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള അവാർഡും നേടി. നിഖിൽ മഹാജൻ സംവിധാനം ചെയ്ത ഗോദാവരിക്ക് മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചുഇഫി മേളയോടനുബന്ധിച്ചു നടന്ന ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള ചലച്ചിത്രോത്സവത്തിൽ തമിഴ് ചിത്രമായ അസുരനിലെ അഭിനയത്തിന് ഏറ്റവും മികച്ച നടനായി ധനുഷ് തിരഞ്ഞെടുക്കപ്പെട്ടു. ലാറാ ബോൽഡോറിനി യാണ് മികച്ച നടി.മികച്ച ബ്രിക്സ് ചിത്രമായി ദി സൺ എബൗവ് മീ നെവർ സെറ്റ്സ് (റഷ്യ ) ബറാകാത് ( ദക്ഷിണാഫ്രിക്ക )എന്നീ സിനിമകൾ തിരഞ്ഞെടുക്കപ്പെട്ടു.
ലിംഗൂയി സംവിധാനം ചെയ്ത ദി സേക്രഡ് ബോണ്ട്സ് എന്ന ചിത്രം യുനസ്ക്കോ ഗാനിധി പുരസ്കാരത്തിനർഹമായി. ശ്യാമപ്രസാദ് മൂഖർജി സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, രൺധീർ കപൂർ, മാധുരി ദീക്ഷിത്, സുമലത, മനോജ് ബാജ്പേയി തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |