ആലുവ: ഭർതൃപീഡന പരാതിയിൽ ആലുവ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ആയിരുന്ന സി.എൽ. സുധീറിൽ നിന്ന് നീതികിട്ടില്ലെന്ന് ഉറപ്പായതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് നിയമവിദ്യാർത്ഥിനി എടയപ്പുറം കക്കാട്ടിൽ മോഫിയ പർവീൻ ആത്മഹത്യ ചെയ്തതെന്ന് എഫ്.ഐ.ആർ.
ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെത്തുടർന്ന് ആലുവ സ്റ്റേഷനിൽ എസ്.എച്ച്.ഒ മുമ്പാകെ ഇരുകക്ഷികളെയും വിളിച്ച് ചർച്ച നടത്തുന്നതിനിടെ മോഫിയ പർവീൻ ഭർത്താവ് മുഹമ്മദ് സുഹൈലിന്റെ കരണത്ത് അടിച്ചിരുന്നു. ഈ സമയം എസ്.എച്ച്.ഒ കയർത്ത് സംസാരിച്ചതിലും ഇനിയൊരിക്കലും ഇദ്ദേഹത്തിൽ നിന്ന് നീതി ലഭിക്കില്ലെന്നും ഉറപ്പായപ്പോഴുമാണ് സംഭവദിവസം തന്നെ ജീവനൊടുക്കിയതെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |