ന്യൂഡൽഹി: റിസർവ് ബാങ്ക് ഉടൻ പുറത്തിറക്കുന്ന, ഇന്ത്യയുടെ 'ഔദ്യോഗിക" ഡിജിറ്റൽ കറൻസിക്ക് സാധാരണ കറൻസി നോട്ടുകൾക്ക് തുല്യപദവി ലഭിച്ചേക്കും. ഇതിനായി 1934ലെ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്‌ട് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.
ബിറ്റ്‌കോയിൻ അടക്കമുള്ള നിലവിലെ ക്രിപ്റ്റോകറൻസികൾക്ക് ബദലായാണ് ഇന്ത്യ 'സ്വന്തം" ഡിജിറ്റൽ കറൻസി അവതരിപ്പിക്കുന്നത്. അടുത്തവർഷത്തെ ആദ്യപാദത്തിൽ റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസി ഉപഭോക്താക്കളിലേക്ക് എത്തിയേക്കും. കറൻസി നോട്ടുകളുടെ ഉപയോഗവും പണമിടപാട് ചെലവും കുറയ്ക്കാൻ ഡിജിറ്റൽ കറൻസിക്ക് കഴിയുമെന്ന് ധനമന്ത്രാലയം പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |