പാലക്കാട്: മുളകുപൊടി, മല്ലിപ്പൊടി എന്നിവയിൽ മാരക കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചു. പാലക്കാട് ജില്ലയിൽ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയത്.
കീടനാശിനികൾ ഉപയോഗിക്കേണ്ട അളവും സമയവും കർഷകർക്ക് കൃത്യമായ അറിവ് ലഭ്യമാക്കണം. കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയാൽ ഭക്ഷ്യ ഉത്പാദകർക്കും വില്പനക്കാർക്കും ജയിൽ ശിക്ഷ ലഭിക്കും. പാലക്കാട് ജില്ലയിൽ നിന്ന് പരിശോധനക്കെടുത്ത 22 സാമ്പിളുകളിൽ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി. തക്കാളി, കറിവേപ്പില തുടങ്ങിയവയിലും കീടനാശിനി കണ്ടെത്തിയിട്ടുണ്ട്. കീടനാശിനി ഇല്ലാതാകുന്നതിന് പച്ചക്കറികൾ അര മണിക്കൂർ ഉപ്പ്, വിനാഗിരി, മഞ്ഞൾ എന്നിവ ചേർത്ത വെള്ളത്തിൽ ഇട്ടുവെച്ചു ടാപ് വെള്ളത്തിൽ കഴുകി എടുത്തു ഉപയോഗിക്കണം. കർഷകർ കീടനാശിനികൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കൃഷി ഓഫീസർമാർക്ക് സംഘടിപ്പിച്ച ബോധവത്കരണ സെമിനാറിൽ പാലക്കാട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ വി.കെ.പ്രദീപ്കുമാർ നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |