കോഴിക്കോട്: പുതിയാപ്പയിൽ യുവതി പൊള്ളലേറ്റ് മരിച്ച കേസിൽ ഭർത്താവ് ചെട്ടിപ്പുറത്ത് ലിനീഷ് (38) അറസ്റ്റിലായി.
നവംബർ 3 നാണ് ലിനീഷിന്റെ ഭാര്യ ശരണ്യ മരിച്ചത്. സ്ത്രീധനത്തെ ചൊല്ലി പ്രതി യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടതായി സിറ്റി എ.സി.പി ബിജുരാജ് പറഞ്ഞു. ആത്മഹത്യാപ്രേരണയുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
ശരണ്യ മരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ സാക്ഷിയായ ജാനകിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ശരണ്യയെ പൊള്ളലേറ്റ നിലയിൽ കണ്ടിട്ടും തീകെടുത്താൻ ഭർത്താവ് ലിനീഷ് ശ്രമിച്ചില്ലെന്ന് അയൽവാസിയായ രാജേഷിന്റെ മൊഴിയുണ്ട്. സംഭവസമയത്ത് ലിനീഷ് ആരോടോ ഫോണിൽ സംസാരിക്കുന്നതാണ് കണ്ടതെന്ന് മറ്റൊരു അയൽവാസിയായ ഉണ്ണിയും മൊഴി നൽകിയിരുന്നു.
ശരണ്യയെ ഭർത്താവ് തീകൊളുത്തി കൊന്നതാണെന്നാണ് ബന്ധുക്കളുടെ പരാതി. ഉറക്കത്തിനിടെ കരച്ചിൽ കേട്ട് ഉണർന്നപ്പോൾ ശരണ്യയെ പൊള്ളലേറ്റ നിലയിൽ കണ്ടെന്നായിരുന്നു രാജേഷിന്റെ മൊഴി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |