ന്യൂഡൽഹി: ഇസ്രായേലിൽ നഴ്സുമാരായി ജോലി നോക്കുന്ന അമ്പതിലേറെപ്പേരുടെ വിദേശയാത്രയ്ക്ക് തുണയായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ്റെ ഇടപെടൽ. ടെൽ അവീവിലേക്കുള്ള യാത്രയ്ക്കായി 30ന് ഡൽഹി വിമാനത്താവളത്തിലെത്തിയവരുടെ ഗ്രീൻ എൻട്രി പെർമിറ്റ് ഒമിക്രോൺ ഭീതിയുടെ പശ്ചാത്തലത്തിൽ റദ്ദാക്കിയതാണ് യാത്ര മുടങ്ങാനിടയാക്കിയത്. കൊച്ചിയിൽ നിന്നും സ്വന്തം റിസ്കിലാണ് യാത്രയെന്ന് എഴുതി കൊടുത്താണ് ഇവർ ഡൽഹിയിലെത്തിയത്. എന്നാൽ ഗ്രീൻ എൻട്രി സർട്ടിഫിക്കറ്റ് ഇല്ലാതെ യാത്ര തുടരാനാകില്ലെന്ന് എയർ ഇന്ത്യ അധികൃതർ ഉറച്ച നിലപാടെടുത്തു. തുടർന്ന് നഴ്സുമാർ മന്ത്രി വി. മുരളീധരനെ ബന്ധപ്പെടുകയായിരുന്നു. എയർഇന്ത്യ അധികൃതരുമായി സംസാരിച്ച കേന്ദ്രമന്ത്രി, ഇസ്രായേലിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് വേണ്ട നിർദ്ദേശങ്ങൾ നൽകി. തുടർന്ന് ഗ്രീൻ എൻട്രി പെർമിറ്റ് ലഭിച്ച സംഘം ഡൽഹിയിൽ നിന്ന് ടെൽഅവീവിലേക്ക് പറക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |