ടോക്യോ: യു.എസിന് പിന്നാലെ തായ്‌വാന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ജപ്പാൻ. തായ്വാനിലെ ചിന്തകരന്മാരുടെ യോഗത്തിൽ പങ്കെടുത്ത മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയാണ് വിഷയത്തിൽ ജപ്പാന്റെ നിലപാട് വ്യക്തമാക്കിയത്. തായ്വാന് നേരെ ചൈന നടത്തുന്ന സായുധ നീക്കം ജപ്പാന് നേരെ നീങ്ങുന്നതിന് തുല്യമാണ്. തായ്‌വാനുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ജപ്പാനും ബാധകമാണെന്ന് ആബെ വ്യക്തമാക്കി. നിലവിലെ മിസൈലുകളുടെ ശേഷി അഞ്ചിരട്ടിയാക്കാൻ ജപ്പാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ചൈനയ്ക്ക് പരോക്ഷ മുന്നറിയിപ്പ് നല്കി ജപ്പാൻ രംഗത്തെത്തിയത്. ആയിരം കിലോമീറ്റർ ദൂരത്തിലെ ശത്രുക്കളുടെ ലക്ഷ്യസ്ഥാനം തകർക്കുന്ന പ്രതിരോധ വിന്യാസമാണ് ജപ്പാൻ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |