പറവൂർ: പറവൂർ നിയോജകമണ്ഡലത്തിലെ രണ്ട് റോഡുകളിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പിൽ നിന്ന് 33.10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. പ്രളയ ശേഷം വെടിമറ കവലക്ക് കിഴക്കുവശം നെടുമ്പാശ്ശേരി റോഡിലും ആലുവ പറവൂർ റോഡിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. പരിശോധനയിൽ ഈ രണ്ട് റോഡിലും ഈ ഭാഗത്ത് റോഡിനു കുറുകെയുള്ള കലുങ്ക് ചെറുതും കാലപ്പഴക്കം മൂലം കേടുവന്നതായി കണ്ടെത്തി. നെടുമ്പാശ്ശേരി റോഡിൽ കാനയും കലുങ്കും പണിയുന്നതിനായി 15.50 ലക്ഷം രൂപയും ആലുവ - പറവൂർ റോഡിൽ കാനയും കലുങ്കും പണിയുന്നതിനായി 17.60 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |