ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ കൂടുതൽ ഷട്ടറുകൾ അടച്ചു. ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്നാണ് ഷട്ടറുകൾ അടച്ചത്. നിലവിൽ 141.95 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഒരു ഷട്ടർ മാത്രമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്.
ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് തമിഴ്‌നാട് ഷട്ടറുകൾ തുറന്ന് തുടങ്ങിയത്. ആദ്യം അഞ്ച് ഷട്ടറുകളും, പത്ത് മണിക്ക് ശേഷം രണ്ട് ഷട്ടറുകളുമാണ് തുറന്നത്. ഇതോടെ പെരിയാറിൽ ജലനിരപ്പ് ഉയർന്നു. നിരവധി വീടുകളിൽ വെള്ളം കയറി. പകൽ സമയത്ത് ഷട്ടറുകൾ അടയ്ക്കുകയും രാത്രി തുറക്കുകയും ചെയ്യുന്ന നടപടിയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തമിഴ്‌നാടിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.
മുന്നറിയിപ്പില്ലാതെ തുറക്കരുതെന്ന കേരളത്തിന്റെ നിർദേശം അവഗണിച്ചാണ് ഇന്നലെ രാത്രി തമിഴ്നാട് ഷട്ടറുകൾ തുറന്നത്. രാത്രിയിൽ ഷട്ടറുകൾ തുറന്നുവിടരുതെന്ന് മുഖ്യമന്ത്രിയും ജലവിഭവ വകുപ്പും പലതവണ ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |