ന്യൂഡൽഹി: ഒമിക്രോൺ വകഭേദം രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന് കാരണമാകുമോയെന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തതോടെയാണ് ദക്ഷിണാഫ്രിക്കയിൽ കൊവിഡ് നാലാംതരംഗം തുടങ്ങിയത്.
എന്നാൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ കണ്ടെത്തിയ ഒമിക്രോൺ ബാധിതരിൽ നേരിയ രോഗ ലക്ഷണങ്ങൾ മാത്രമാണുള്ളത്. രോഗവ്യാപനം തടയുന്നതിനും മുൻകരുതൽ നടപടിയെന്ന നിലയിലുമാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അത്യാഹിത സംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
രാജ്യത്തെ കൊവിഡ് വാക്‌സിൻ ഒമിക്രോണിനും പര്യാപ്തമാണെന്ന് കേന്ദ്രം അറിയിച്ചു. അതേസമയം ബൂസ്റ്റർ ഡോസ് വാക്‌സിനെടുത്തവർക്ക് രണ്ടുഡോസ് വാക്‌സിനെടുത്തവരേക്കാൾ 93 ശതമാനം പ്രതിരോധശേഷി കൂടുതലാണെന്ന് യു കെ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ ആരോഗ്യവിദഗ്ദ്ധർ അവകാശപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |