കോളേരി: സമൂഹ്യപരമായി പിന്നാക്കം നിൽക്കുന്ന ഒരു ജനസമൂഹത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുന്നതിനായി ആരംഭിച്ച പ്രസ്ഥാനത്തിന്റെ തലപ്പത്ത് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കാൽ നൂറ്റാണ്ട് കർമ്മധീരനായി പ്രവർത്തിക്കാൻ കഴിഞ്ഞത് ഗുരുവിന്റെ മഹത്തായ ദർശനം ഉൾകൊണ്ട് പ്രവർത്തിക്കാൻ കഴിഞ്ഞതുകൊണ്ടാണന്ന് സുൽത്താൻ ബത്തേരി യൂണിയൻ കൺവീനർ വി.ജി സുരേന്ദ്രനാഥ് പറഞ്ഞു. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സാരഥ്യത്തിൽ യോഗം ജനറൽ സെക്രട്ടറി കാൽ നൂറ്റാണ്ട് തികച്ചതിന്റെ രജതജൂബിലി ആഘോഷങ്ങളുടെ യൂണിയൻതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു.
ഗുരുദർശനം ഉൾകൊണ്ടുകൊണ്ടുള്ള സംഘടനാ പ്രവർത്തനമാണ് കഴിഞ്ഞ കാൽ നൂറ്റാണ്ട് യോഗം ജനറൽ സെക്രട്ടറി നടത്തി വന്നത്. വിദ്യാഭ്യാസം, വ്യവസായം എന്നി മേഖലകൾക്ക് പ്രാധാന്യം നൽകിയാണ് യോഗ നേതൃത്വം പ്രവർത്തിച്ചുവന്നത്. അതിന്റെ ഫലമാണ് യോഗത്തിനും ശ്രീനാരായണിയ പ്രസ്ഥാനങ്ങൾക്കും സമുദായത്തിനും കൈവന്ന പുരോഗതി. മൈക്രോഫിനാൻസിലൂടെ സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ കഴിഞ്ഞു. സമുദായത്തിന്റെ താത്പ്പര്യം മാത്രം മുറുകെ പിടിച്ചുകൊണ്ടാണ് കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി സമൂഹ്യ നീതിക്കായി വെള്ളപ്പള്ളി നടേശൻ ശബ്ദമുയർത്തിയത്.
അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗം അഡ്വ.പി.എൻ.സുരേന്ദ്രൻ, വനിതാ സംഘം പ്രസിഡന്റ് ഷീജ സാബു, സെക്രട്ടറി രോഹ്ന ബിജുകുമാർ, സൈബർ സേന ജില്ലാ കോർഡിനേറ്റർ സ്മിജിത്ത്, എന്നിവർ സംസാരിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി വൈസ് ചെയർമാൻ പി.സി.ബിജു സ്വാഗതവും കെ.എൻ മനോജ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |