SignIn
Kerala Kaumudi Online
Saturday, 27 April 2024 7.29 AM IST

സെർവർ വരണം, ട്രഷറി ശരിയാവും; എടിഎം ഉൾപ്പെടെയുള്ള ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളില്ലാത്തത് പെൻഷൻകാരെ വലയ്ക്കുന്നു

cash

തിരുവനന്തപുരം: മികച്ച ട്രഷറി ശൃംഖലയുള്ള സംസ്ഥാനത്ത് എ.ടി. എം ഉൾപ്പെടെയുള്ള ആധുനിക ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ നൽകാൻ കഴിയാത്തത് വൃദ്ധരായ പെൻഷൻകാർ ഉൾപ്പെടെയുള്ള ഇടപാടുകാരെ വലയ്‌ക്കുന്നു.

ബാങ്കുകളും മറ്റും ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ സേവനങ്ങൾ വിരൽത്തുമ്പിൽ എത്തിക്കുമ്പോൾ ശക്തമായ സെൻട്രൽ സെർവറും റിസർവ് ബാങ്കിന്റെ അനുമതിയും ഇല്ലാത്തതാണ് ട്രഷറിക്ക് തടസ്സമാകുന്നത്. കാര്യക്ഷമമായ സെൻട്രൽ സെർവർ ഉണ്ടെങ്കിലെ എ.ടി.എം അടക്കമുള്ള ആധുനിക ബാങ്കിംഗ് സേവനങ്ങൾ ട്രഷറിക്ക് ഉറപ്പാക്കാനാവൂ. ഇപ്പോൾ ഈ സംവിധാനം ഇല്ലാത്തതിനാൽ പണം പിൻവലിക്കാൻ ഒാഫീസുകളിലെത്തണം.ട്രഷറിയിൽ അക്കൗണ്ടുള്ളവർക്ക് 11 ബാങ്കുകളിൽ നേരിട്ടും 54 എണ്ണത്തിൽ ഗേറ്റ് വേ സംവിധാനത്തിലൂടെയും പണം നിക്ഷേപിക്കാം. എന്നാൽ ബാങ്കുകളിൽ നിന്ന് തിരികെ നിക്ഷേപിക്കാനാവില്ല.

സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുകയാണ് സർക്കാർ നയമെങ്കിലും ട്രഷറി ഇടപാടുകൾ ആ നിലയിലാക്കാനുള്ള ശ്രമങ്ങൾ ത്രിശങ്കുവിലാണ്. 2014 മുതലുള്ള സെർവർ സംവിധാനമാണ് ട്രഷറിയിൽ ഇപ്പോഴും. വർദ്ധിക്കുന്ന ആവശ്യങ്ങൾ നിറവേറ്റാൻ ഇതിനാകില്ല. ജീവനക്കാർക്ക് ഐ.ടി പരിജ്ഞാനമില്ലാത്തതും തടസമായി. മികച്ച സെർവർ സംവിധാനത്തിലൂടെ സേവനം മെച്ചപ്പെടുമെന്നാണ് ട്രഷറി അധികൃതർ പറയുന്നത്.

കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ ട്രഷറികളിൽ തട്ടിപ്പ് കണ്ടെത്തിയെങ്കിലും പൂർണ ഒാൺലൈൻ സംവിധാനം ഇല്ലാത്തതിനാലാണ് തിരിച്ചറിയാൻ വൈകിയത്. ഓൺലൈൻ സംവിധാനം നടപ്പാവാത്തത് ട്രഷറിയിൽ കൂടുതൽ നിക്ഷേപം ആകർഷിക്കാനും പണലഭ്യത കൂട്ടാനും തടസമാണ്.

പോരായ്മകൾ

എ.ടി.എം. സേവനം ഇല്ല

ആദായനികുതി പിടിച്ച് അടയ്ക്കുന്നില്ല

ആർ.ടി.ജി.എസ് സേവനമില്ല

ശമ്പള, പെൻഷൻ വിതരണത്തിൽ കാലതാമസം

 അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ഒാൺലൈനിൽ കിട്ടില്ല

ഫണ്ട് ട്രാൻസ്‌ഫർ ഒരു വഴിക്കു മാത്രം

 നടപ്പായത്

സംസ്ഥാനത്തെ 22 ജില്ലാട്രഷറികളും മൂന്ന് റീജിയണൽ ട്രഷറി ഒാഫീസുകളും 12 സ്റ്റാമ്പ് ഡിപ്പോകളും കമ്പ്യൂട്ടർവത്കരിച്ചു. ട്രഷറി സേവനങ്ങൾ ഒാൺലൈനാക്കാൻ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് സിസ്റ്റവും നടപ്പാക്കി.

നിലവിലെ ഒാൺലൈൻ സേവനങ്ങൾ

 ട്രഷറി സേവിംഗ്സ് അക്കൗണ്ട്, ഇ.പെൻഷൻ പേ ഒാർഡർ

 ഒാൺലൈൻ ശമ്പള വിതരണം

 സ്റ്റേറ്റ് ബഡ്‌ജറ്റ് മാനേജ്മെന്റ് ആൻഡ് മോണിറ്ററിംഗ്

 സ്കോളർഷിപ്പ് പോലുള്ള ആനുകൂല്യങ്ങളുടെ വിതരണം

 ഡയറക്ട് ബനിഫിഷ്യറി ട്രാൻസ്‌ഫർ സംവിധാനം

 തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതം കൈമാറ്റം

'ട്രഷറി ഒാൺലൈൻ സേവനം പൂർണസജ്ജമാക്കാൻ നിരവധി കടമ്പകളുണ്ട്. റിസർവ് ബാങ്കിന്റെ അനുമതിയോടെ മാത്രമേ കൂടുതൽ പരിഷ്‌കാരങ്ങൾ സാദ്ധ്യമാവൂ. സർക്കാർ സംവിധാനം ബാങ്കുകളുടേതിന് സമാനമായി ഉടനടി മാറ്റാനാവില്ല".

- എ.എം. ജാഫർ, ട്രഷറി ഡയറക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRESUARY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.